ന്യൂ ഡെൽഹി: ഒരു ‘ബിറ്റ്‌കോയിൻ പോൻസി സ്കീമിലൂടെ ₹ 6,600 കോടി രൂപയുടെ പൊതുനിക്ഷേപം ശേഖരിച്ച കേസിൽ സിമ്പി ഗൗർ എന്ന സിമ്പി ഭരദ്വാജിനെ ഈ ഡി കസ്റ്റഡിയിൽ എടുത്തു. വേരിയബിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബിറ്റ് കോയിൻ മാർക്കറ്റിങ് കമ്പനിക്കെതിരെയാണ് അന്വേഷണം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കേസെടുത്ത (പിഎംഎൽഎ) പ്രതിയെ മുംബൈയിലെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കി. കോടതി അവരെ ഡിസംബർ 26 വരെ ഇഡിയുടെ കസ്റ്റഡിയിൽ അയച്ചു.
കമ്പനിക്കും അതിന്റെ പ്രമോട്ടർമാരായ സിമ്പി ഭരദ്വാജ്, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി മൾട്ടി ലെവൽ മാർക്കറ്റിംഗ് ഏജന്റുമാർ എന്നിവർക്കെതിരെ മഹാരാഷ്‌ട്ര – ഡൽഹി പോലീസുകൾ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഈ ഡി അന്വേഷണം തുടങ്ങിയത്.
ബിറ്റ്‌കോയിന്റെ രൂപത്തിൽ 6,600 കോടി രൂപ അവർ പിരിച്ചെടുത്തതായി പോലീസിനു ലഭിച്ച പരാതികളിൽ ആരോപിക്കപ്പെടുന്നു.
സിമ്പി ഭരദ്വാജിനൊപ്പം ഭർത്താവ് അജയ് ഭരദ്വാജും എംഎൽഎം ഏജന്റുമാരും ബിറ്റ് കോയിൻ നിക്ഷേപത്തിൽ നിന്ന് വലിയ വരുമാനം വാഗ്ദാനം ചെയ്തുകൊണ്ട് നിരപരാധികളായ നിക്ഷേപകരെ വശീകരിക്കുകയും പൊതുജനങ്ങളെ വഞ്ചിക്കുകയുമായിരുന്നു എന്നാണ് പോലീസ് കേസ്.
ഈ കുറ്റകൃത്യത്തിന്റെ വരുമാനം വിവിധ വിദേശ കമ്പനികളിലേക്ക് മാറ്റുകയും വിദേശത്ത് സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു എന്നതാണ് ഇഡി കേസ്.
ഇവരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ, ഒരു മെഴ്‌സിഡസും ഒരു ഔഡിയും ഉൾപ്പെടെ മൂന്ന് കാറുകൾ, കൂടാതെ ” 18.91 ലക്ഷം രൂപയുടെ രേഖകളും ആഭരണങ്ങളും പിടിച്ചെടുത്തു. ഈ കേസിൽ ഇതുവരെ 69 കോടി രൂപയുടെ മുതൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.