സൂറത്ത്: ശ്രീകൃഷ്ണ ഭഗവാൻ അർജുനന് ഗീതോപദേശം നൽകിയത് ആഗ്രഹായണ മാസത്തിലെ ഏകാദശി ദിവസമായിരുന്നു. ആ ദിവസം വൈകുണ്ഠ ഏകാദശിയായി ആഘോഷിക്കുന്നുണ്ട്. മാർഗ്ഗശീർഷമാസത്തിൽ വരുന്ന അതേ ദിവസമാണ് ഗീതാ ജയന്തിയായും ആഘോഷിക്കുന്നത്. ഓരോ വർഷവും ശ്രീകൃഷ്ണ ഭക്തർ വ്യത്യസ്തങ്ങളായ രീതിയിൽ ഗീതാ ജയന്തി ആഘോഷിക്കുന്നുണ്ട്.
ഇത്തവണത്തെ ഗീതാ ജയന്തി ആഘോഷത്തിൽ വ്യത്യസ്തത കൊണ്ട് മുൻപിട്ടു നിന്നത് സൂറത്ത് നഗരത്തിൽ സംഘടിപ്പിച്ച ആഘോഷമാണ്. നഗരത്തിലെ ശ്രീ ഗീതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗീതാ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്.
“ഗീത” എന്ന പേരുള്ള 11,000 സ്ത്രീകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സംഘാടകർ ഇവരെ എല്ലാവരെയും ആദരിച്ചു. ഇതോടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ പരിപാടിക്ക് ഇടം ലഭിച്ചു. പതിനൊന്നായിരം ഗീതാ സഹോദരിമാരെ കൂടാതെ സൂറത്ത് സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും നിരവധി ഭക്തജനങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു.
ശ്രീമത് ഭഗവത്ഗീതയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ ഗീത എന്ന പേരിൽ കൂടുതൽ പെൺകുട്ടികൾ ഉണ്ടാകാനും ഈ സമ്മേളനം ലക്ഷ്യമെടുന്നു.
ഈ പരിപാടിയിൽ പങ്കെടുത്ത 11,000 സഹോദരിമാരിൽ സൂറത്തിൽ നിന്നുള്ളവർക്ക് പുറമേ ഗുജറാത്തിലെ മറ്റു നഗരങ്ങൾ, ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ, കൂടാതെ വിദേശത്തു നിന്നുമുള്ള ഗീത എന്ന പേരു ള്ള സ്ത്രീകൾ ഇതിൽ പങ്കെടുത്തിരുന്നു. ഇതോടെ ലോകത്ത് ഒരേ പേരുള്ള ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടിയതിന്റെ റെക്കോർഡ് ആണ് സൂറത്തിൽ പിറന്നത്..
കഴിഞ്ഞ ഗീതാ ജയന്തി ദിവസം മുതൽ ഒരു വര്ഷം വ്യാപകമായ പ്രചാരണ പ്രവർത്തങ്ങൾ നടത്തിയാണ് ഇത്രയും സ്ത്രീകളെ ഈ ആഘോഷത്തിന് എത്തിച്ചത്. വരും വർഷങ്ങളിലും ഈ രീതിയിൽ ഗീതാ ജയന്തി ആഘോഷം തുടരാനാണ് സംഘാടകരുടെ തീരുമാനം.