ലക്നൗ: കുങ്കുമ വർണത്തിലുളള ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ മുസ്ലീം യുവതിക്ക് സ്വന്തം മതത്തിൽ നിന്ന് വിവേചനമെന്ന് പരാതി. യുപിയിലെ മൂൽഗഞ്ച് സ്വദേശിയായ യുവതിയാണ് കാവി നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ച് പോലീസ് കമ്മീഷണറുടെ ഓഫീസിൽ അഭയം തേടിയത്. ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ചൂണ്ടികാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് യുവതി പരാതി നൽകി.
ഇസ്ലാം മതവിശ്വസിയായ തന്നെ കുങ്കുമ നിറത്തിലുളള നിജാബ് ധരിച്ചതിന്റ പേരിൽ ഹിന്ദുവായി മുദ്രകുത്താൻ ശ്രമിക്കുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് സ്വത്തിന് അർഹതയില്ലെന്ന് പറഞ്ഞ് കുടുംബ വീട്ടിൽ നിന്ന് സഹോദരൻമാർ പുറത്താക്കിയതായും അവർ വ്യക്തമാക്കി.
ജംഇയ്യത്തുൽ ഉലമ ഈ ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനിയെപ്പോലുള്ള ദേശീയ മതനേതാക്കളെ സമീപിച്ചിപ്പോൾ, അവർ കൈയൊഴിഞ്ഞതായും യുവതി മാദ്ധ്യമങ്ങളോട വെളിപ്പെടുത്തി. മദനിയുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കമ്മീഷണറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.