ശ്രീനഗർ: ജമ്മുകശ്മീർ ഗാസയാകുമെന്ന വിവാദ പരാമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരതയ്‌ക്ക് പരിഹാരം കാണാൻ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്നും അല്ലെങ്കിൽ ഗാസയ്‌ക്കും പലസ്തീനിനും സമാനമായ ഗതി കശ്മീരിന് വരുമെന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഭീഷണി.
നവാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയാകാൻ പോകുന്നു. ഇന്ത്യയുമായി സംസാരിക്കാൻ അവർ തയ്യാറാണ്. പക്ഷേ ഇന്ത്യ സംസാരിക്കാൻ തയ്യാറാകുന്നില്ല. പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയുടെ പുതിയ പരാമർശം.
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ ചർച്ച കൊണ്ട് കാര്യമില്ലെന്ന നിലപാട് ഇന്ത്യ ഇതിനകം തന്നെ അന്താരാഷ്‌ട്ര വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് പാകിസ്താന്റെ ഭാഗത്ത് നിന്ന് ഉണ്ടായതും സമാന അനുഭവമാണ്.