ചെന്നൈ: ലൈംഗികാരോപണ വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനോപ്പം വേദി പങ്കിട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് പി ചിദംബരം, നടൻ കമൽഹാസൻ എന്നിവർക്കെതിരെയും ഗായിക രംഗത്ത് വന്നിട്ടുണ്ട്. വൈരമുത്തു രചിച്ച ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങിനെതിരെയാണ് ഗായികയുടെ പ്രതികരണം.
‘ഞാൻ വിലക്ക് അനുഭവിക്കുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ എന്റെ പീഡകനോപ്പം വേദി പങ്കിടുന്നു. കരിയറിലെ കുറെയേറെ വർഷങ്ങൾ നഷ്ടപ്പെട്ടു’, ചിന്മയി ശ്രീപാദ ട്വീറ്റ് ചെയ്തു.
ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന മുഴുവൻ ആവാസവ്യവസ്ഥയും ഈ നിമിഷം മുതൽ നശിക്കാൻ തുടങ്ങട്ടെ, എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർത്ഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാനില്ല അവർ എക്‌സിൽ കുറിച്ചു കൂട്ടിച്ചേർത്തു.
2019ൽ ഇന്ത്യയിൽ മീടൂ തരംഗം ആഞ്ഞടിക്കുന്ന സമയത്ത് തന്നെയായിരുന്നു 39 കാരിയായ ഗായികയും വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിനെതിരെ പീഡനാരോപണം ഉന്നയിച്ച് 17 സ്ത്രീകൾ ഇതുവരെ രംഗത്ത് വന്നിട്ടുണ്ട്.
വൈരമുത്തുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വീഡിയോ തിങ്കളാഴ്ച സ്റ്റാലിൻ പങ്കുവെച്ചിരുന്നു. ‘പുതുവർഷത്തിന്റെ ആദ്യ ദിനം! രണ്ടര മണിക്കൂറിലധികം, സ്‌നേഹമുള്ള മനസുകളാൽ നിറഞ്ഞുവെന്നാണ് സ്റ്റാലിൻ എക്‌സിൽ എഴുതിയത്.
വൈരമുത്തുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ വീഡിയോ തിങ്കളാഴ്ച സ്റ്റാലിൻ പങ്കുവെച്ചിരുന്നു. ‘പുതുവർഷത്തിന്റെ ആദ്യ ദിനം! രണ്ടര മണിക്കൂറിലധികം, സ്‌നേഹമുള്ള മനസുകളാൽ നിറഞ്ഞു’വെന്നാണ് സ്റ്റാലിൻ എക്‌സിൽ എഴുതിയത്.