ഇന്ത്യക്കെതിരായ മാലിദ്വീപ് നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളെ വിമർശിച്ച് ഇന്ത്യൻതാരങ്ങൾ. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പ്രേത്സാഹിപ്പിക്കുന്നതിൽ പിന്തുണ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലിദ്വീപ് മന്ത്രിയും മറ്റ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. അപകീർത്തികരവും ദേശവിരുദ്ധമായ പരാമർശങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി നടത്തിയത്.
മാലിദ്വീപ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇന്ത്യൻ ബീച്ച് ടൂറിസത്തെ പിന്തുണക്കുകയും ചെയ്തു.
ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടെ നിന്നുള്ള നിമിഷങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്തതിന് സൽമാൻഖാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു.
‘ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രഭായ് മോദിയെ ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകളിൽ കാണുന്നത് വളരെ ആനന്ദകരമാണ്. പ്രധാനകാര്യം എന്തെന്നാൽ ഇത് നമ്മുടെ ഇന്ത്യയിലാണ്.’- സൽമാൻഖാൻ എക്‌സിൽ കുറിച്ചു.
It is so cool to see our Hon PM Narendrabhai Modi at the beautiful clean n stunning beaches of Lakshadweep, and the best part is that yeh hamare India mein hain.
— Salman Khan (@BeingSalmanKhan) January 7, 2024
ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശങ്ങൾ നടത്തിയ മാലിദ്വീപ് എംപി സാഹിദ് റമീസിനെതിരെ വിമർശനവുമായി നടി കങ്കണ റണാവത്തും രംഗത്തെത്തി.
‘മണം?? സ്ഥിരമായ മണം ?? എന്ത്! ഒരേ സമുദായത്തിൽ പെട്ടവരാണെങ്കിലും വൻ മുസ്ലീം ഫോബിയ അനുഭവിക്കുന്നു. ലക്ഷദ്വീപ് ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങൾ ഉൾക്കൊള്ളുന്നു, മാലിദ്വീപിൽ നിന്നുള്ള ഈ പ്രമുഖ വ്യക്തി അവരെ ദുർഗന്ധമുള്ളവരും താഴ്ന്നവരും എന്ന് വിളിക്കുന്നത് വംശീയവും വിവരമില്ലായ്മയുമാണ്.
മിസ്റ്റർ സാഹിദ്, ലക്ഷദ്വീപിലെ മൊത്തം ജനസംഖ്യ അറുപതിനായിരം ആളുകളാണ്, അതിനർത്ഥം ഇത് കൂടുതൽ ചൂഷണം ചെയ്യപ്പെടാത്ത ദ്വീപാണ്. മിക്ക ആളുകൾക്കും വിനോദസഞ്ചാരം കേവലം ആഡംബരമല്ല, മറിച്ച് പ്രകൃതിയെ കൂടുതൽ അറിയുന്നതിനുള്ള ഉറവിടവും ഒത്തുചേരലിനുള്ള ഇടങ്ങളുമാണ്. എല്ലാറ്റിനുമുപരിയായി ബീച്ചുകളുടെ സൗന്ദര്യം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യാം. നിങ്ങൾ വൃത്തിക്കെട്ടതും അശ്ലീലവുമായ വംശീയവാദി ആയതിൽ ലജ്ജിക്കുന്നു’. എന്നാണ് കങ്കണ എക്‌സിൽ കുറിച്ചത്.
Smell?? Permanent smell?? What!!! Suffering from massive Muslim phobia, even though belonging to the same community. Lakshadweep consists of 98 percent of Muslim population, this prominent public figure from Maldives calling them smelly and lowly is rather racist and uninformed.… pic.twitter.com/hLbQvD5RYD
— Kangana Ranaut (@KanganaTeam) January 7, 2024
ലക്ഷദ്വീപിനെയും ഇന്ത്യൻ ബീച്ച് ടൂറിസത്തിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും രംഗത്ത് എത്തി. തന്റെ 50-ാമത്തെ പിറന്നാൾ ദിനം മുതൽ 250 ദിവസത്തിലധികം താരം മഹാരാഷ്‌ട്രയിലെ തീര നഗരമായ സിന്ധുനഗറിൽ താമസിച്ചതിനെ കുറിച്ചു പറഞ്ഞു.
‘ എന്റെ 50-ാം ജന്മദിനം മുതൽ 250-ലധികം ദിവസം സിന്ധുദുർഗിൽ ഞങ്ങൾ കഴിഞ്ഞു!
ആ തീരദേശ നഗരം ഞങ്ങൾക്ക് ആവശ്യമുള്ളതും അതിലധികവും വാഗ്ദാനം ചെയ്തു. അതിമനോഹരമായ സ്ഥലങ്ങൾ, അതിശയകരമായ ആതിഥ്യമര്യാദകൾ എന്നിവ കൂടിച്ചേർന്ന് ഞങ്ങൾക്ക് ഓർമ്മകളുടെ ഒരു ശേഖരം സമ്മാനിച്ചു.
മനോഹരമായ തീരപ്രദേശങ്ങളും പ്രാകൃത ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. നമ്മുടെ ‘അതിഥി ദേവോ ഭവ’ തത്ത്വചിന്തയിൽ, നമുക്ക് ഇന്ത്യയിൽ കൂടുതൽ കാര്യങ്ങൾ അറിയാനും, ഒരുപാട് ഓർമ്മകൾ സൃഷ്ടിക്കാനും കാത്തിരിക്കുകയാണ്’. സിന്ധുനഗറിലെ ചിത്രങ്ങൾ സഹിതമാണ് സച്ചിൻ എക്‌സിൽ കുറിച്ചത്.
250+ days since we rang in my 50th birthday in Sindhudurg!
The coastal town offered everything we wanted, and more. Gorgeous locations combined with wonderful hospitality left us with a treasure trove of memories.
India is blessed with beautiful coastlines and pristine… pic.twitter.com/DUCM0NmNCz
— Sachin Tendulkar (@sachin_rt) January 7, 2024
ഇതോടൊപ്പം തന്നെ അക്ഷയ്കുമാർ, ശ്രദ്ധാകപൂർ, ജോൺ എബ്രഹാം, മധൂർ ഭണ്ഡാക്കർ, മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരും മാലിദ്വീപ് നേതാക്കളെയും മന്ത്രിമാരെയും വിമർശിച്ചും ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചും രംഗത്തെത്തി.
പ്രധാനമന്ത്രിയെയും ഭാരതത്തെയും അപകീർത്തിപ്പെടുത്തിയ മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നാണ് മാലിദ്വീപ് സർക്കാരിന്റെ നിലപാട്.