ലക്നൗ: രാമഭാഗവാന് കാണിക്കയായി 108 അടി നീളമുള്ള ചന്ദനത്തിരി. 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരിക്ക് പിന്നിൽ ഗുജറാത്തിലെ കർഷകരും പ്രദേശവാസികളുമാണ്. ഏകദേശം 50 കിലോമീറ്റർ പരിധിയിൽ ഒന്നര മാസത്തോളം ഇത് സുഗന്ധം പരത്തുമെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
ആറ് മാസമെടുത്താണ് ചന്ദനത്തിരി നിർമ്മിച്ചതെന്ന് വഡോദര സ്വദേശി വിഹ ഭർവത് പറഞ്ഞു. 376 കിലോഗ്രാം ചിരട്ട, 190 കിലോ നെയ്യ്, 1,470 കിലോ ചാണകം 420 കിലോഗ്രാം തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾ ഉപയോഗിച്ചാണ് ചന്ദനത്തിരിയുടെ നിർമാണം. കുത്തബ് മിനാറിന്റെ പകുതിയോളം ഉയരം വരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ഭീമൻ ചന്ദനത്തിരി കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും വാഹനവ്യൂഹവും സജ്ജമാക്കിയിട്ടുണ്ട്.