ഭദോഹി : പ്രാണപ്രതിഷ്ഠാദിനത്തിൽ രാമനാമം ചൊല്ലണമെന്ന പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത് . എന്നാൽ ഇതാ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ചൊല്ലുമെന്നും വിളക്കുകൾ തെളിയിക്കുമെന്നും പറയുകയാണ് ഹിന്ദുമതം സ്വീകരിച്ച മുസ്ലീം കുടുംബം.
ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ചേദിയുടെ കുടുംബമാണ് ശ്രീരാമപൂജ നടത്താനും , സനാതനസംസ്ക്കാരം പിന്തുടരാനുമായി ഇസ്ലാം മതം ഉപേക്ഷിച്ചത് . ഛേഡിലാലിന്റെ ഭാര്യ , മകൻ ഗുഡ്ഡു, ഭാര്യ ബിബി, കൊച്ചുമക്കളായ എഹ്സാൻ, സുദ്ദു എന്നിവരാണ് ഹിന്ദുമതം സ്വീകരിച്ചത് . ചേദിയുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് രണ്ടാമത്തെ മകൻ ആരിഫ് വീട് വിട്ടുപോയിരുന്നു . എന്നാൽ ഇതൊന്നും വക വയ്ക്കാതെയാണ് ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വേളയിൽ ഗ്രാമ ക്ഷേത്രം അലങ്കരിക്കാനും വീട്ടിൽ പൂജ നടത്താനും ഛേഡിലാൽ തീരുമാനിച്ചത് .
‘ഇത് സന്തോഷമാണെന്നാണ് കുടുംബത്തിന്റെ വിശ്വാസം. മുമ്പ് ഞങ്ങൾ ഹിന്ദുക്കളായിരുന്നു, പിന്നീട് മുസ്ലീങ്ങളായി. എന്നാൽ ഇപ്പോൾ ഞങ്ങൾ മടങ്ങി വന്നു ഗ്രാമത്തിലെ ശിവക്ഷേത്രത്തിലും കുടുംബം ദിവസവും ആരാധന നടത്താറുണ്ട്. ഗ്രാമം മുഴുവൻ അലങ്കരിക്കാൻ ഞങ്ങൾ തീരുമാനിച്ചുവെന്നും ‘- ഛേഡിലാൽ പറഞ്ഞു.
സമീപത്തുള്ളവർ ഞങ്ങളോട് സംസാരിക്കുന്നത് നിർത്തിയെന്നും ഛേഡിലാൽ പറയുന്നു. ‘ അവർ ബന്ധങ്ങൾ തകർത്തു. 9 പേരടങ്ങുന്ന കുടുംബത്തിൽ ഇപ്പോൾ 6 പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ, പക്ഷേ ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കായി പൂജിച്ച അക്ഷതം ഞങ്ങൾക്ക് നൽകിയപ്പോഴാണ് ഏറ്റവും വലിയ സന്തോഷം ഉണ്ടായത് ‘- അദ്ദേഹം പറഞ്ഞു.