തിരുവനന്തപുരം: എക്സാലോജികിനും മകൾ വീണാ വിജയനുമെതിരെയുള്ള ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണ്. ആദ്യം ഭാര്യക്കെതിരെയായിരുന്നു ആരോപണങ്ങൾ. ഇപ്പോഴുള്ള ആരോപണങ്ങൾ വർഷങ്ങളായി തുടരുന്ന കാര്യമാണെന്നും പറഞ്ഞു.
ഭാര്യ റിട്ടയേർഡ് ആയപ്പോൾ ലഭിച്ച പെൻഷൻ തുക ഉപയോഗിച്ചാണ് വീണ എക്സാലോജിക് എന്ന സോഫ്റ്റ്വെയർ കമ്പനി ആരംഭിച്ചത്. കമല ഇൻറർനാഷണൽ ,ടെക്നിക്കാലിയ, സിംഗപ്പൂർ യാത്ര അങ്ങനെ കുറെ പറഞ്ഞുനടന്നതല്ലേ. നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഈ ആരോപണങ്ങളെന്നും ഞങ്ങൾക്ക് ഏൽക്കില്ല. കാരണം കൈകൾ ശുദ്ധമാണ്. തലയുയർത്തി തന്നെ ഞാൻ പറയും ആരോപണങ്ങൾ ഏൽക്കില്ലയെന്നത്. എന്നാൽ മകൾക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.