ന്യൂഡൽഹി : ജ്ഞാൻവാപിക്ക് വേണ്ടി മതപരമായ ഒരു കെട്ടിടവും തകർത്തതായി തെളിവില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഒവൈസി പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുകയും ഞങ്ങളുടെ നിലപാട് എന്താണെന്ന് കോടതിയെ കാണിക്കുകയും ചെയ്യും. അത് അവസാനിക്കില്ല, നിർത്തുകയുമില്ല.
വിധി വന്ന ദിവസം ജഡ്ജിയുടെ സർവ്വീസിലെ അവസാന ദിവസമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, മനസ്സിൽ നിന്നാണ് ആ തീരുമാനം എടുത്തത്. കോടതിയുടെ തീരുമാനത്തോടെ മുഴുവൻ കാര്യങ്ങളിലും തീരുമാനമായി. ഇതൊരു തെറ്റായ തീരുമാനമാണ്.ജ്ഞാനവാപി മസ്ജിദിന്റെ നിലവറയിൽ ആരാധന അനുവദിക്കുന്നത് തികച്ചും തെറ്റാണ്. തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സമയം നൽകണം. രാജ്യത്തെ നിലവിലുള്ള നിയമങ്ങൾക്കും സുപ്രീം കോടതിയുടെ നിർദേശങ്ങൾക്കും എതിരാണ് കോടതിയുടെ ഈ തീരുമാനം
സർവേയും ഖനനവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ജ്ഞാൻവാപിക്ക് വേണ്ടി മതപരമായ ഒരു കെട്ടിടവും തകർത്തതായി സർവേയിൽ തെളിവില്ലെന്നും ഒവൈസി പറഞ്ഞു.