ന്യൂഡൽഹി: ജന്തർ മന്ദറിൽ വിജയന്റെ നേൃത്വത്തിൽ നടത്തിയ ധർണയ്ക്കെതിരെ വിമർശനുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക കെടുകാര്യസ്ഥതയുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ നാടകം അരങ്ങേറുകയാണ്. പ്രതിപക്ഷങ്ങളുടെ കഴിവുകേടുകളും അഴിമതികളും മറച്ചുവെക്കാനുള്ള നാടകമാണ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക അവസ്ഥയിലുള്ള സംസ്ഥാനമാണ് കേരളം. 2016-നും 2023-നും ഇടയിൽ1,10,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിലുണ്ടായത്. ഇക്കാര്യം സുപ്രീം കോടതി തന്നെ അംഗീകരിച്ച കാര്യമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം കൂടി ലഭിക്കാതിരുന്നാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ശ്രീലങ്കയെക്കാൾ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു.