ഹൽദ്വാനി ; ഹൽദ്വാനി ബൻഭൂൽപുര കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ഹാജി അബ്ദുൾ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ മാലിക്കാണ് മൂന്ന് ഏക്കർ സർക്കാർ ഭൂമി കൈയേറി മദ്രസ നിർമ്മിച്ചത് . ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി, തുടർന്നാണ് ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് മദ്രസ തകർത്തത് .
ഹാജി മാലിക് ഉൾപ്പെടെ രണ്ട് ഡസനോളം പേരെ നൈനിറ്റാൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരെ കർശനമായി ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോർട്ടുണ്ട്. തിരിച്ചറിഞ്ഞ ചില പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്എസ്പി പ്രഹ്ലാദ് മീണ പറഞ്ഞു . എന്നാൽ ആരുടെയും പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. തെളിവുകൾ ശേഖരിച്ച് ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതികളെ ജയിലിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് പോലീസ് ..