SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ഏജൻസിയായ SFIO ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഉടനെ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. സേവനമില്ലാതെ എക്സാലോജിക്കിന് 1.72 കോടി കൈമാറിയെന്ന് കണ്ടെത്തിയതായി SFIO കോടതിയെ അറിയിച്ചു.
രാഷ്‌ട്രീയക്കാർക്ക് സി.എം.ആർ.എൽ 135 കോടി നൽകിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു . എക്സാലോജിക് ഒരു സേവനവും നൽകാതെയാണ് 1.72 കോടി രൂപ വാങ്ങിയതെന്നും സി.എം.ആർ.എല്ലിന്റെ ചില ഇടപാടുകൾ ദുരൂഹമെന്നും SFIO വ്യക്തമാക്കി. അറസ്റ്റിന് ഉദ്ദേശമുണ്ടോ എന്നും കോടതി ആരാഞ്ഞു. തത്കാലം നോട്ടീസ് മാത്രമെ നൽകിയിട്ടുള്ളൂവെന്നും അന്വേഷണ സംഘം അറിയിച്ചു. ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പത്തു ദിവസത്തിനകം വിധി പറയും.