ന്യൂഡൽഹി: അഴിമതികൾ പിടിക്കപ്പെടുമ്പോൾ കേന്ദ്ര ഏജൻസികളുടെ മേൽ കുറ്റം ചാർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്ന് കർണാടക ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതെന്ന് വിദേശകാര്യമന്ത്രി വി. മുരളീധരൻ. എസ്എഫ്ഐഒ അന്വേഷണം തടയാണമെന്ന് ആവശ്യപ്പെട്ട് എക്‌സലോഗിക്ക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്തരമൊരു സംഭവം വ്യക്തമാക്കുന്ന കേസായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ മകൾ 1.75 കോടി രൂപ കൈക്കൂലി വാങ്ങുന്നു. എന്നാൽ എന്ത് ആവശ്യത്തിനാണ് ഈ പണം വാങ്ങിയതെന്ന് തെളിയിക്കാന ആവശ്യമായ രേഖകൾ ഹാജരാക്കാൻ അവർക്ക് സാധിക്കുന്നില്ല. എന്നിട്ട് അന്വേഷണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു. എന്നാൽ അന്വേഷണം തുടരാമെന്നാണ് കോടതി പറഞ്ഞത്.
കേന്ദ്ര ഏജൻസികളുടെ മേൽ ആരോപണം ഉന്നയിച്ച് അഴിമതിക്കാർക്ക് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കാര്യം വ്യക്തമായി പുറത്തുവന്നു. ഇതോടെ ആ ഇരവാദം അവസാനിച്ചു. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും നേരെ ഉന്നയിച്ച് വ്യജപ്രചരണങ്ങൾക്ക് കേരളത്തിലെ ജനങ്ങളോട് ഇവർ മാപ്പ് പറയണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.