ബെംഗളൂരു ; നഗരത്തിൽ ടെന്റ് സിറ്റി ഒരുക്കിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് എൻഐഎ . മുഹമ്മദ് സാജിദ് ഹാൽദർ, ഇദ്രിസ് എന്നിവരാണ് പിടിയിലായത് .
ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ ഇത്തരത്തിൽ ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഏതാനും മാസങ്ങളായി എൻഐഎയുടെ നടപടി തുടരുകയായിരുന്നു. അനധികൃതമായി കടന്ന സംഘം ആധാർ കാർഡ് ഉൾപ്പെടെയുള്ള എല്ലാ രേഖകളും വ്യാജമായി ഉണ്ടാക്കിയതായി എൻഐഎ പറഞ്ഞു.
ബംഗ്ലാദേശികളുടെ മനുഷ്യക്കടത്ത് ശൃംഖലയെ എൻഐഎ തകർത്തതായാണ് റിപ്പോർട്ട് ഇതുവരെ ഈ സംഘവുമായി ബന്ധമുള്ള 14 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ ഹാൽദർ ‘ജങ്ക് കളക്ഷൻ ആൻഡ് സെപ്പറേഷൻ’ യൂണിറ്റ് സ്ഥാപിക്കുകയും ബംഗ്ലാദേശിൽ നിന്ന് കൊണ്ടുവന്ന നുഴഞ്ഞുകയറ്റക്കാരെ ഈ സ്ഥലത്ത് നിയമിക്കുകയും ചെയ്തു.
ബെംഗളുരുവിലെ ആനന്ദപുരയിലും സമാനമായ ഒരു യൂണിറ്റ് സ്ഥാപിക്കുകയും ഭൂമി പാട്ടത്തിന് എടുത്ത് ടെൻ്റ് സിറ്റി സ്ഥാപിക്കുകയും ചെയ്തു. 20ലധികം ബംഗ്ലാദേശി കുടുംബങ്ങളാണ് ഇതിൽ താമസിച്ചിരുന്നത്. ഈ കുടുംബങ്ങളെ കള്ളക്കടത്ത് വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു, നിലവിൽ ഈ മുഴുവൻ ശൃംഖലയുടെയും വിവരങ്ങൾ എൻഐഎ അന്വേഷിക്കുകയാണ്.