ന്യൂഡൽഹി: അടുത്ത 10 ദിവസങ്ങളിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ തെലുങ്കാനയിൽ നിന്നും ആരംഭിക്കുന്ന സന്ദർശനം മാർച്ച് 13-നാണ് അവസാനിക്കുക. തെലങ്കാന, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ, ജമ്മു & കശ്മീർ, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്.
നാളെ തെലങ്കാനയിലെ അദിലാബാദിൽ അദ്ദേഹം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കും. അദിലാബാദിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടലും നിർവ്വഹിക്കും. തുടർന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകും. കൽപ്പാക്കത്തുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ (ഡിഎഇ) നിയന്ത്രണത്തിലുള്ള ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡ് സന്ദർശിക്കും. ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി ഹൈദരാബാദിലേക്ക് പോകും.
മാർച്ച് 5 ന്, പ്രധാനമന്ത്രി തെലങ്കാനയിലെ സംഗറെഡ്ഡിയിൽ സന്ദർശനം നടത്തുകയും പൊതുപരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ഹൈദരാബാദിൽ ഒന്നിലധികം വികസനപദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നടത്തും. ശേഷം സംഗറെഡ്ഡിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം ഒഡീഷയിലേക്ക് പോകുന്ന അദ്ദേഹം ജാജ്പൂരിലെ ചന്ദിഖോലെയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കമിടും.
ചന്ദിഖോലയിൽ നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം പശ്ചിമ ബംഗാളിലേക്ക് പോകും. മാർച്ച് 6 ന് കൊൽക്കത്തയിൽ നടക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സംസ്ഥാനത്ത് നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നടത്തും. ബരാസയിൽ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. ശേഷം പ്രധാനമന്ത്രി ബീഹാറിലേക്ക് പോകും.
ബീഹാറിലെ ബേട്ടിയയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടലും നടത്തും. ശേഷം അദ്ദേഹം ജമ്മുകശ്മീരിലേക്ക് പോകും. ശ്രീനഗർ സന്ദർശിക്കുന്ന പ്രധാനമന്ത്രി പൊതുയോഗത്തിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തുടക്കമിടുകയും ചെയ്യും. മാർച്ച് 7 ന് പ്രധാനമന്ത്രി ജമ്മു സന്ദർശിക്കും. തുടർന്ന് വൈകിട്ടോടെ അദ്ദേഹം ന്യൂഡൽഹിയിൽ മടങ്ങിയെത്തും. ഡൽഹിയിൽ നടക്കുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കും. മാർച്ച് 8 ന് ഡൽഹിയിൽ നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ അദ്ദേഹം അസമിലേക്ക് പോകും.
മാർച്ച് 9 ന് വെസ്റ്റ് കമെങ്ങിലെ ‘സെല ടണൽ’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശേഷം പ്രധാനമന്ത്രി അരുണാചൽപ്രദേശിലേക്ക് പോകും. തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന ഒന്നിലധികം വികസപദ്ധതികൾക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും. അരുണാചൽപ്രദേശിൽ നിന്ന് വീണ്ടും പ്രധാനമന്ത്രി അസമിലേക്ക് പോകും, അസമിലെ ജോർഹട്ടിൽ ലച്ചിത് ബർഫുകന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അതിനുശേഷം ജോർഹട്ടിൽ ഒന്നിലധികം വികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. ശേഷം പശ്ചിമ ബംഗാളിലെ സിലിഗുരിയിലേക്ക് പോകുന്ന അദ്ദേഹം നിരവധി പദ്ധതികളുടെ ഉദ്ഘാടനം, സമർപ്പണം, തറക്കല്ലിടലും നിർവ്വഹിക്കും.
മാർച്ച് 10 ന് പ്രധാനമന്ത്രി ഉത്തർപ്രദേശിലേക്ക് അസംഗഢിൽ സന്ദർശനം നടത്തും. വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. മാർച്ച് 11 ന് അദ്ദേഹം ഡൽഹിയിൽ മടങ്ങിയെത്തും. ഡൽഹിയിലെ പുസയിൽ നടക്കുന്ന നമോ ഡ്രോൺ ദീദി, ലഖ്പതി ദീദി പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. കൂടാതെ ദ്വാരക എക്സ്പ്രസ് വേയുടെ ഹരിയാന വിഭാഗം ഉദ്ഘാടനം ചെയ്യും. ശേഷം മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി സന്ദർശിക്കും. അവിടെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം അദ്ദേഹം രാജസ്ഥാനിലേക്ക് പോകും.
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ പ്രധാനമന്ത്രി പര്യടനം നടത്തും. തുടർന്ന് മാർച്ച് 13-ന് ഗുജറാത്തിലും അസമിലും മൂന്ന് വികസന പദ്ധതികളുടെ തറക്കല്ലിടൽ നടത്തും. വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും അദ്ദേഹം പരിപാടിയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് പിന്നാക്ക വിഭാഗങ്ങൾക്കായി നടത്തുന്ന പരിപാടിയോടെ 10 ദിവസത്തെ വിവിധ സംസ്ഥാന സന്ദർശ പരിപാടിയ്ക്ക് സമാപനമാകും.