ജനുവരി 15-നാണ് സുരേഷ് ഗോപിയും കുടംബവവും മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി തൃശൂർ ലൂർദ് പള്ളിയിൽ സ്വർണ കീരിടം സമർപ്പിച്ചത്. ഇതിന് പിന്നാലെ ഇടത്-ജിഹാദി കേന്ദ്രങ്ങളിൽ നിന്ന് കുപ്രചരണങ്ങൾ ഉയർന്നിരുന്നു. കുടുംബവുമായി എത്തി നടത്തിയ ചടങ്ങിൽ മാദ്ധ്യമങ്ങൾ എത്തിയതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.
കുപ്രചരണങ്ങൾക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ചോദ്യശരങ്ങൾ ഉയർത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പള്ളിയിൽ എന്തിന് വന്നു എന്ന് ചോദിച്ച ബൈറ്റ് നൽകണമെന്നും അല്ലാത്തപക്ഷം മാദ്ധ്യമങ്ങളെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ആചാരപൂർവ്വമായ ചടങ്ങിൽ വരരുതെന്ന് പറഞ്ഞ സൗണ്ട് വീഡിയോ ആണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.
സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്നും തൃശൂർ എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹം പറഞ്ഞു. ആരു വരുന്നു പോകുന്നു എന്നത് തന്റെ കാര്യമല്ലെന്നും വോട്ടർമാരെ മാത്രമേ താൻ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥിമാറ്റത്തിൽ പ്രസക്തിയില്ലെന്നും മത്സരം കുറച്ചുകൂടി ഗംഭീരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.