ന്യൂഡൽഹി: നുണ പ്രചരണങ്ങൾ നടത്തിയ ഡൽഹി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിഎഎ വിജ്ഞാപനത്തെ കുറിച്ചുള്ള പരമാർശത്തിലാണ് പ്രതിഷേധം.
വൻ പ്രതിഷേധത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. 150-ഓളം വരുന്ന പ്രതിഷേധക്കാരാണ് മുഖ്യമന്ത്രിയുടെ വസതിയിൽ നിലയുറപ്പിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുടിയേറ്റക്കാർ ഇന്ത്യക്കാരുടെ വീടും ജോലിയും തട്ടിയെടുക്കും, അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നത് മോഷണങ്ങളും ബലാത്സംഗങ്ങളും വർദ്ധിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വിവാദ പ്രസ്താവന.
ഡൽഹി സർക്കാർ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് അഭയാർത്ഥികൾ ആരോപിച്ചു. പാകിസ്താനിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് അഭയത്തിനായണ് ഇന്ത്യയിലെത്തിയത്. കേന്ദ്ര സർക്കാരിന് തങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നു. അതിന് ഡൽഹി സർക്കാരും കെജ്‌രിവാളും എന്തിനാണ് അസൂയപ്പെടുന്നതെന്നും പ്രതിഷേധക്കാർ ചോദിച്ചു. 1947 മുതൽ അതിക്രമങ്ങൾ നേരിടുന്നു. ഇപ്പോൾ സർക്കാർ ഞങ്ങൾക്ക് ആശ്വാസം പകരുകയാണെന്നും പ്രതിഷേധക്കാരിൽ ഒരാൾ പറഞ്ഞു.