റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപകീർത്തി കേസിൽ രാഹുലിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് വരുന്ന 27ന് രാഹുൽ നേരിട്ട് ഹാജരാകണമെന്ന് ചയ്ബാസയിലെ എംപി-എംഎൽഎ കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവ് പ്രതാപ് കത്തിയാർ ഫയൽ ചെയ്ത കേസിലാണ് ഝാർഖണ്ഡ് കോടതി സമൻസയച്ചിരിക്കുന്നത്. 2018ൽ രാഹുൽ നടത്തിയ ‘ഏത് കൊലയാളിക്കും ഇപ്പോൾ ബിജെപി പ്രസിഡന്റാകാം’ എന്ന പരാമർശമാണ് കേസിന് ആധാരം.
2022 ഏപ്രിലിൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും രാഹുൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകമെന്ന് രാഹുൽ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചിരുന്നു. പിന്നാലെയാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും കോടതി നടപടി തിരിച്ചടിയാകും.