തിരുവനന്തപുരം: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സ്വാഭാവിക നടപടിയെന്ന് തിരുവനന്തപുരം എഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇഡിയുടെ നേട്ടീസുകൾ കെജ്രിവാൾ പലവട്ടം തള്ളി കളഞ്ഞു. ഗുരുതരമായ കേസിലാണ് ഇപ്പോഴത്തെ നടപടി. ഈ നിയമം മുഖ്യമന്ത്രിക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ അന്വേഷണവുമായി സഹകരിക്കാ താത്പര്യമില്ലെന്ന് പറഞ്ഞത് അരവിന്ദ് കെജ്രിവാൾ തന്നെയാണ്. അതുകൊണ്ടാണ് അറസ്റ്റിലേക്ക് എത്തിയത്. നിയം ലംഘിച്ചാൽ അതിന്റെ ഫലം എന്തായാലും അനുഭവിച്ചേ തീരു, അതിപ്പോ അരവിന്ദ് കെജ്രിവാളാണോ ചെറിയ നേതാവാണോ, വലിയ നേതാവാണോ എന്നില്ല.
മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തെങ്കിലും ജയിലിൽ ഇരുന്ന് ഭരിക്കുമെന്നാണ് പാർട്ടിനേതാക്കളുടെ വാദം. എന്നാൽ ജയിലിലിരുന്ന് മുഖ്യമന്ത്രിക്ക് ഭരിക്കാനാവില്ലെന്നതാണ് വാസ്തവം. ഡൽഹി മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേ്രന്ദ ജെയ്നും അഴിക്കുള്ളിലായതോടെ രാജി വയ്ക്കേണ്ടി വന്നിരുന്നു. ജയിൽചട്ട പ്രകാരം തടവുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ പരിമിതികളുണ്ട്. അഥവാ ഭരിച്ചാൽ ഇത് ഭരണഘടന പ്രതിസന്ധിയിലേക്ക് വഴിവയ്ക്കും. തമിഴ്നാട്ടിൽ സെന്തിൽ ബാലാജി മന്ത്രിയായി ജയിലിൽ തുടർന്നത് മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.
ഭരണഘടനയുടെ 239 എഎ പ്രകാരം ഭരണപ്രതിസന്ധി എന്ന് ലഫ്.ഗവർണർക്ക് ബോധ്യപ്പെട്ടാൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാനാകും. നിയമസഭയിൽ ഭൂരിപക്ഷമുള്ള ആപ്പിന് ഇത് വൻ നഷ്ടമാകും സമ്മാനിക്കുക. എന്നാൽ രണ്ടാം നിര നേതാക്കളും ജയിലിലാണ്. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി സഖ്യത്തിൽ മത്സരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ആര് നയിക്കുമെന്നും ഏകോപിപ്പിക്കുമെന്നും വൻ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.