കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എം. ടി രമേശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കളക്ട്രേറ്റിൽ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. പാലാഴിയിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറിയത്.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലുള്ള മത വർഗീയ സംഘടനകൾക്ക് പുറകെയാണെന്ന് പത്രിക സമർപ്പണത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനം അധികാരത്തിൽ വന്നാൽ മാറ്റി കൊടുക്കാം എന്ന ധാരണയിലാണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ ദേശീയ നേതാക്കൾ അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു അവിശുദ്ധ നീക്കം നടന്നത്. നേരത്തെ കർണാടകയിൽ ഇതേപോലെ പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയ പരീക്ഷണം കോൺഗ്രസ് നടത്തിയിട്ടുണ്ട്.
അതേ പരീക്ഷണത്തിന്റെ തുടർച്ചയാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.