ഐപിഎൽ ചരിത്രത്തിൽ നിർണായമായ മറ്റൊരു റെക്കോർഡുകൂടി സ്വന്തം പേരിലാക്കി വിരാട് കോലി. രാജസ്ഥാനെതിരെ നടക്കുന്ന എലിമിനേറ്ററിൽ ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്‌ക്കുന്ന ആദ്യ ബാറ്ററായി കോലി മാറി. 29 റൺസ് നേടിയതോടെയാണ് കുട്ടി ക്രിക്കറ്റിന്റെ കാർണിവെല്ലിൽ താരം റെക്കോർഡ് ബുക്കിൽ പേരെഴുതി ചേർത്തത്.
ഇന്ന് 24 പന്തിൽ 34 റൺസെടുത്ത കോലിയെ ചഹലാണ് പുറത്താക്കിയത്. ഡീപ് മിഡ് വിക്കറ്റിൽ ഉയർത്തിയടിച്ച പന്ത് ബൗണ്ടറിക്കരികിൽ ഡൊണോവാൻ ഫെറേയിറയാണ് കൈപിടിയിലൊതുക്കിയത്.
252 മത്സരങ്ങളിൽ നിന്നാണ് താരം മാന്ത്രിക സംഖ്യയിലെത്തിയത്. പട്ടികയിൽ രണ്ടാമതുള്ള ശിഖർ ധവാന് 222 മത്സരങ്ങളിൽ നിന്ന് 6628 റൺസുണ്ട്. 257 മത്സരങ്ങൾ കളിച്ച രോഹിത്തിന്റെ സമ്പാദ്യം 6628 റൺസാണ്. ഡേവിഡ് വാർണർ(6565, 184), സുരേഷ് റെയ്ന(5528, 205).