റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്‌ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രമാണ് പ്രധാനമന്ത്രി എക്സിലൂടെ പങ്കുവച്ചത്. സമൂഹത്തെ സേവിക്കാനും ലോകത്തിന്റെ നന്മയ്‌ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Met Pope Francis on the sidelines of the @G7 Summit. I admire his commitment to serve people and make our planet better. Also invited him to visit India. @Pontifex pic.twitter.com/BeIPkdRpUD
— Narendra Modi (@narendramodi) June 14, 2024
ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2021- ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്. യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
Spoke at the G7 Outreach Session on AI and Energy, Africa and Mediterranean. Highlighted a wide range of subjects, notably, the wide scale usage of technology for human progress. The rise of technology in various aspects of human life has also reaffirmed the importance of cyber… pic.twitter.com/lafxE4aJos
— Narendra Modi (@narendramodi) June 14, 2024
സാങ്കേതികവിദ്യയെ കുറിച്ചുള്ള ലോക നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു. ജി-7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വെല്ലുവിളികളെ കുറിച്ചും, സമൂഹത്തിന്റെ പുരോഗതിയ്ക്കായുള്ള സാങ്കേതികവിദ്യയുടെ പങ്കും ഉച്ചകോടിയിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സൈബർ സുരക്ഷയും ഉച്ചകോടിയിലെ പ്രധാന വിഷയമായിരുന്നുവെന്നാണ് വിവരം.















