ജപ്പാനിൽ ഭൂകമ്പം . തെക്കൻ ജപ്പാനിലെ ക്യൂഷി മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പ്രാരംഭ റിപ്പോർട്ടുകൾ പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണ്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂകമ്പം ശക്തമായതോടെ ഷോപ്പിംഗ് മാളിലെ സാധനങ്ങളും കസേരകളും ഫാനുകളും മേശകളും താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിൽ പരിഭ്രാന്തി പടർന്നിരിക്കുകയാണ് . ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട് . തെക്കൻ ജപ്പാന്റെ തീരത്ത് 7.1 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.
വീണ്ടും ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ജപ്പാനിലെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് രണ്ട് വലിയ ഭൂചലനങ്ങൾ ഒരുമിച്ച് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.ജപ്പാനിലെ മിയാസാക്കിക്ക് സമീപമുള്ള തെക്കൻ ദ്വീപായ ക്യൂഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്















