തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ അടുത്ത സുഹൃത്ത് കസ്റ്റഡിയിൽ. അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇന്ദുജയെ മർദിച്ചെന്നാണ് സൂചന. മരിച്ച ഇന്ദുജയുമായി അജാസിന് അടുപ്പമുണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യം പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികെയാണ്. അഭിജിത്തും അജാസും വാട്സ് ആപ്പ് ചാറ്റുകൾ നീക്കിയതും പൊലീസിനെ സംശയത്തിലാക്കി.
ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവരിൽ നിന്ന് നിർണായക മൊഴികൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരും ദിവസങ്ങളിലുണ്ടായേക്കും. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. ഇതാണ് സംശയത്തിലേക്ക് കടക്കാനുണ്ടായ കാരണം. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.മൂന്നു മാസം മുൻപാണ് ഇന്ദുജയെ വിളിച്ചിറക്കി കൊണ്ടുപോയി അഭിജിത്ത് വിവാഹം ചെയ്തത്.