ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. പ്രത്യേക സിബിഐ കോടതിയാണ് നിർദേശം നൽകിയത്. നവംബർ21-ന് മുമ്പ് ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ജഗൻ മോഹൻ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചത്. കേസില്‍ നിലവില്‍ ജാമ്യത്തിലിറങ്ങിയ ജഗന്‍ മോഹൻ റെഡ്ഡി വാദം കേള്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. നിർദേശപ്രകാരം ജഗൻ കോടതിയിൽ ഹാജരാകുന്നതോടെ കേസിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സ്വത്ത് സമ്പാദന കേസ് പുറത്തുവന്നത്. പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ ഭരണകാലത്താണ് അഴിമതി നടന്നത്.















