കോട്ടയം: തീർത്ഥാടനം ആദ്യ പകുതിയിലേക്ക് കടക്കുമ്പോൾ നടത്തുന്ന അവലോകന യോഗങ്ങൾ ഭക്തരുടെ കണ്ണിൽ പൊടിയടൽ മാത്രമാണെന്ന് ബിജെപി നേതാവ് എൻ ഹരി. പപ്പടവും പഴവും കൂട്ടി സദ്യ ഒരുക്കുന്നതിന് പകരം ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ അയ്യപ്പഭക്തർക്കും സമയബന്ധിതമായി തൊഴാൻ കഴിയുന്ന വിധം സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കണമെന്നും എൻ ഹരി പറഞ്ഞു.
നിലവിലുള്ള ദർശനസംവിധാനം അടിമുടി അഴിച്ചുപണിയണം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന ഇത്തരം വഴിപാട് യോഗങ്ങളിലൂടെ അയ്യപ്പഭക്തരെ പരിഹസിക്കുകയാണ്. പ്രധാന ഇടത്താവളമായ എരുവേലിയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ക്രമീകരിച്ചിട്ടില്ല.
ഇതരം സംസ്ഥാനങ്ങളിൽ നിർത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായി തൊഴാനുള്ള അവസരവുമില്ല. സ്പോട്ട് ബുക്കിംഗ് സംവിധാനം 24 മണിക്കൂറും ഏർപ്പെടുത്തണം. കൗണ്ടറുകൾ തുടങ്ങി തീർത്ഥാടകരെ കബളിപ്പിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പഭക്തർ എത്തുന്നത് അയ്യനെ ഒരുനോക്ക് കാണാൻ മാത്രമാണെന്നും ബോർഡിന്റെ സദ്യ കഴിച്ചു മടങ്ങാനല്ലെന്നും എൻ ഹരി പറഞ്ഞു.















