ന്യൂഡൽഹി: തിരുപ്പറംകുണ്ഡ്രത്ത് കോടതി ഉത്തരവ് നുസരിച്ച് കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കാത്ത ഡിഎംകെയ്ക്ക് വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണം എന്ന് ആവശ്യം. എന്നാൽ ഇത് കയ്യോടെ തള്ളി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ
തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിയിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ ഡിഎംകെ സർക്കാർ ഇന്നലെ വിസമ്മതിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഈ പശ്ചാത്തലത്തിലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്ന രാജ്യസഭയിൾ ഈ വിഷയം അവതരിപ്പിക്കാൻ ഡി എം കെ ശ്രമിച്ചത്.
തിരുപ്പരൻകുണ്ഡ്രം വിഷയത്തിൽ സഭ നിർത്തിവച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചി ശിവ ഉൾപ്പെടെയുള്ള ഡിഎംകെ എംപിമാർ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് നോട്ടീസ് നൽകി.
എന്നാൽ സഭ നിർത്തിവയ്‌ക്കാനും ചർച്ച നടത്താനും കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് സി.പി. രാധാകൃഷ്ണൻ ഡി.എം.കെ എംപിമാരുടെ ആവശ്യം നിരസിച്ചു. തുടർന്ന് ഡി.എം.കെ എംപിമാർ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കോടതി ഉത്തരവിന് ശേഷവും തിരുപ്പറംകുന്ദ്രം കുന്നിൻ മുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഡിഎംകെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു . തമിഴ്‌നാട് സർക്കാരിന്റെ ഈ നടപടിയെ അപലപിച്ച് ബിജെപിയും ഹിന്ദു മുന്നണിയും ഉൾപ്പെടെ വിവിധ ഹിന്ദു സംഘടനകളും പൊതുജനങ്ങളും തിരുപ്പറംകുണ്ഡ്രത്ത് പ്രതിഷേധ പ്രകടനം നടത്തി.















