ന്യൂഡൽഹി: ബംഗ്ലാദേശിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്ത് ആഭ്യന്തരകലാപം തുടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് യുനൂസിന്റെ ഇടക്കാല സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.
യൂനുസ് ഭീകരർക്ക് വളരാൻ അവസരം നൽകി. ബംഗ്ലാദേശിൽ തുടർച്ചയായി ആക്രമണങ്ങൾ നടക്കുകയാണ്. അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളായി. രാജ്യത്തിന്റെ വിശ്വാസ്യത തകർന്നു. ശിക്ഷിക്കപ്പെട്ട ഭീകരവാദികളെ ഇടക്കാല സർക്കാർ വിട്ടയച്ചു. ഇതോടെ ഭീകരർ ഭരണത്തിൽ പിടിമുറുക്കിയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ആഭ്യന്തര കലാപത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് നാടുവിട്ടത്. തുടർന്ന് ദിനംപ്രതി ബംഗ്ലാദേശിന്റെ സ്ഥിതിഗതികൾ മോശമാവുകയായിരുന്നു. പാകിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ ശത്രുതാപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുകയും ഭീകരതയ്‌ക്ക് കുടചൂടുകയുമാണ് ബംഗ്ലാദേശും യൂനുസിന്റെ ഇടക്കാല സർക്കാരും.















