ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം തുടരുന്നു. 24 മണിക്കൂറിനിടെ രണ്ട് ഹിന്ദു യുവാക്കൾക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മാധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗി, പലചരക്ക് കടയുടമ മോണി ചക്രവർത്തി എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗ്ലാദേശില് കൊല്ലപ്പെട്ട ഹിന്ദു യുവാക്കളുടെ എണ്ണം ഇതോടെ ആറായി,
ഖുൽന ഡിവിഷനിലെ അരുവ ഗ്രാമത്തിലാണ് 38 കാരനായ റാണ പ്രതാപ് ബൈരാഗി താമസിക്കുന്നത്. നറൈലിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദൈനിക് ബിഡി ഖോബോർ’ പത്രത്തിന്റെ ആക്ടിംഗ് എഡിറ്ററാണ് റാണ പ്രതാപ്. മാധ്യമ സ്ഥാപനത്തിലെ ജോലിക്കൊപ്പം ഐസ് ഫാക്ടരിയും യുവാവ് നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെയാണ് റാണ പ്രതാപ് കൊല്ലപ്പെട്ടത്. ഐസ് ഫാക്ടറിയിൽ ഇരച്ചെത്തിയ മതഭീകരവാദികൾ യുവാവിനെ പൊതുസ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. യുവാവിന്റെ തലയ്‌ക്ക് നേരെ വെടിയുതിർത്ത സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്തു വെച്ച് തന്നെ റാണ പ്രതാപ് മരിച്ചു. ബൈരാഗിയുടെ തലയ്‌ക്ക് മൂന്ന് തവണ വെടിയേറ്റതായും കഴുത്ത് മുറിച്ചതായും മോണിറാംപൂര് പൊലീസ് സ്റ്റേഷന് ഓഫീസർ ഇന് ചാർജ് മുഹമ്മദ് റാജിഉല്ല ഖാന് പറഞ്ഞു.
തിങ്കളാഴ്ച തന്നെയാണ് 40 കാരനായ പലചരക്ക് കട ഉടമ ശരത് മണി ചക്രവർത്തിയും കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെ പലചരക്ക് കടയിൽ എത്തിയ അക്രമി സംഘം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകായായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നർസിംഗിയിലെ പലാഷ് ഉപജില്ലാ പ്രദേശത്തെ ചാർസിന്ദൂർ ബസാറിലാണ് യുവാവും ഭാര്യയും 12 കാരനായ മകനും താമസിച്ചിരുന്നത്. ശരത് മണി ചക്രബർത്തി മുമ്പ് ദക്ഷിണ കൊറിയയിൽ ജോലി ചെയ്തിരുന്നുവെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ ചെയ്തു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യ വീണ്ടും ആശങ്കയറിച്ചിട്ടുണ്ട്.. 2022 ലെ സെൻസസ് പ്രകാരം, ഏകദേശം 1.3 കോടി ഹിന്ദുക്കളാണ് ബംഗ്ലാദേശിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 7.95 ശതമാനമാണ്.















