കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന്റെ സന്തോഷത്തിൽ തൊടുപുഴയില്‍ ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ഇടുക്കി ജില്ല മുസ്ളീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് നടപടിയെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഇന്നലെയായിരുന്നു സംഭവം. വി ഡി സതീശനെ കേരളമുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മുസ്ളീം ലീഗ് പ്രവർത്തകർ പ്രകോപന പരമായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തിയത്.
“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ.. ലീഗ് ഭരിക്കും കേരള മണ്ണിൽ, ലീഗ് പറയും നിയമങ്ങൾ..വെള്ളാപ്പള്ളി തെമ്മാടി..വല്ലാണ്ടങ് ചൊറിയല്ലേ..ലീഗാടാ , ഇത് ലീഗാടാ, പാണക്കാട്ടെ ലീഗാടാ”, എന്നിങ്ങിനെ എസ എൻ ഡി പി, എൻ എസ് എസ് നേതൃത്വങ്ങളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തി. അത്യന്തം പ്രകോപനപരമായിരുന്നു ലീഗ് പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് മുസ്ളീം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള മറ്റ് ഇസ്ലാമിക സംഘടനകളുടെയും സമ്മർദ്ദഫലയിട്ടാണ് എന്നുള്ള വാർത്ത വെളിപ്പെട്ടതിനു പിന്നാലെയായിരുന്നു യൂത്ത് ലീഗ് നടത്തിയ ഈ പ്രകടനം.
ലീഗിന്റെ നോമിനയായ സതീശൻ ഭരിക്കുമ്പോൾ ഇനിയങ്ങോട്ട് ഇതേപോലെയുള്ള വിക്രിയകൾ അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നുള്ള സംശയം ധാരാളം പേർസോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. ഇതേത്തുടർന്നാണ് മുഖം രക്ഷിക്കാനായി ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തത്.















