ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 06:49 pm IST
FacebookTwitterWhatsAppTelegram

ഓക്ക്ലന്‍ഡ്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നെഞ്ചേറ്റാന്‍ രണ്ട് യുവതാരങ്ങള്‍. ഖത്തര്‍ ദേശീയ ടീമിന്റെ ഭാഗമായ മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് ജംഷീദും, ന്യൂസീലന്‍ഡ് മധ്യനിരയിലെ ഇന്ത്യന്‍ സാന്നിധ്യമായ സര്‍പ്രീത് സിങ്ങുമാണ് ഈ ലോകകപ്പിലെ ഇന്ത്യന്‍ തിളക്കം. ഇതിനുമുന്‍പ് 2006 ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി കളിച്ച വികാഷ് ദൊരാസൂവിനാണ് ഇന്ത്യന്‍ വേരുകളുണ്ടായിരുന്നത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിന്റെ വലിയ വേദിയില്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള രണ്ട് കളിക്കാര്‍ ഒന്നിച്ച് പന്തുതട്ടാന്‍ ഒരുങ്ങുന്നത്.

ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ ഒരു പലചരക്ക് വ്യാപാരം നടത്തുന്ന പഞ്ചാബി കുടുംബത്തിലാണ് 1999 ഫെബ്രുവരി 20-ന് സര്‍പ്രീത് സിങ് ജനിച്ചത്. സാധാരണ രീതിയിലുള്ള ഒരു പഞ്ചാബി അന്തരീക്ഷത്തില്‍ വളര്‍ന്ന സര്‍പ്രീത്, കുട്ടിക്കാലത്ത് ക്രിക്കറ്റിലും ബാസ്‌കറ്റ്‌ബോളിലും കൈവെച്ചിരുന്നെങ്കിലും ഒടുവില്‍ ഫുട്‌ബോളിനെ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. മകന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് തണലായി നിന്നത് അമ്മ ശരണ്‍ജിത് ആണ്. കൃത്യമായ പരിശീലനവും വ്യക്തിഗത കോച്ചിങ്ങും ഉറപ്പാക്കി തന്നെ വളര്‍ത്തിയതില്‍ അമ്മയ്‌ക്കുള്ള പങ്ക് സര്‍പ്രീത് എപ്പോഴും ഓര്‍ക്കാറുണ്ട്. ഫുട്‌ബോള്‍ താരമാണെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിരാട് കോലിയുടെയും കടുത്ത ആരാധകനാണ് ഈ 27-കാരന്‍.

പതിനാറാം വയസ്സില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് എഫ്.സിയിലൂടെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച സര്‍പ്രീത്, 2018-19 സീസണിലെ മികച്ച പ്രകടനത്തോടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് 2019-ലെ അണ്ടര്‍-20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്കുള്ള വഴിതുറന്നു. ഇതോടെ ബയേണ്‍ മ്യൂണിക്കിന് വേണ്ടി ബൂട്ട് കെട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജനെന്ന ഖ്യാതിയും, ജര്‍മ്മന്‍ ബുണ്ടസ്ലിഗയില്‍ കളിക്കുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് താരമെന്ന റെക്കോര്‍ഡും സര്‍പ്രീത് സ്വന്തമാക്കി. പിന്നീട് ജര്‍മ്മനി, പോര്‍ച്ചുഗല്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്കായും താരം കളത്തിലിറങ്ങി.

2018 മാര്‍ച്ചില്‍ കാനഡയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് താരം ന്യൂസീലന്‍ഡിന്റെ സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറുന്നത്. ആ വര്‍ഷം മുംബൈയില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയ്‌ക്കെതിരെ തന്റെ ആദ്യ രാജ്യാന്തര ഗോള്‍ കുറിച്ചു. ഇതേ ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം നേടിയപ്പോള്‍, ആ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സര്‍പ്രീതിന്റെ മികച്ച പാസുകളായിരുന്നു. പാരീസ് ഒളിമ്പിക്‌സിലും ന്യൂസീലന്‍ഡ് ടീമിന്റെ പ്രധാന കരുത്തായിരുന്നു ഈ മധ്യനിര താരം.

Tags: Indianfifa world cupnewzeland playersarpreet singh
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies