വാഷിങ്ടൺ: വെനസ്വേല ആസ്ഥാനമായ കുപ്രസിദ്ധ മയക്കുമരുന്ന്- ക്രിമിനൽ സംഘടനയായ ‘ട്രെൻ ഡി അറഗ്വ’യുടെ നേതാവ് ഹെക്ടർ റസ്റ്റൻഫോർഡ് ഗുറേറോ ഫ്‌ളോറസ് അഥവാ നിനോ ഗുറേറോയെ അമേരിക്കൻ സൈന്യം വധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ദൗത്യത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പരസ്യമാക്കിയിട്ടില്ല.
‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ തീവ്രവാദ സംഘടനകളിലൊന്നായ ട്രെൻ ഡി അരഗ്വയുടെ കുപ്രസിദ്ധ നേതാവ് നിനോ ഗുറേറോയെ വിജയകരമായി ഇല്ലാതാക്കി. തന്റെ നേരിട്ടുള്ള ഉത്തരവ് അനുസരിച്ച്, യുഎസ് സതേൺ കമാൻഡ് നടത്തിയ ‘വേഗമേറിയതും മാരകവുമായ’ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്’- ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിൽ ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റെ ജോബൈഡനെതിരെ രൂക്ഷ വിമർശനമാണ് പോസ്റ്റിൽ ട്രംപ് ഉന്നയിച്ചിരിക്കുന്നത്.
വെനസ്വേലയുമായി സുഹൃത്ത് സംഘങ്ങളുമായി സഹകരിച്ചാണ് അമേരിക്കയുടെ ഓപ്പറേഷൻ. വെനസ്വേലയിലെ ജയിലുകളിൽ നിന്ന് വളർന്നുവന്ന ട്രെൻ ഡി അറഗ്വ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും അപകടകാരികളായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളാണ്. ഗുറേറോയ്‌ക്കെതിരെ അമേരിക്ക നിരവധി കേസുകൾ കേസ് രജിസ്റ്റർ ചെയ്തിരുന്നു.















