പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ സെറീനാ വില്യംസ് വര്‍ണ്ണവിവേചന ആരോപണവുമായി രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ എന്നും തരംതാഴ്‌ത്തുകയും പ്രതിഫലം കുറയ്‌ക്കുകയും ചെയ്തുവെന്ന ഗുരതരമായ ആരോപണമാണ് സെറീന ഉന്നയിച്ചത്.
കായികരംഗത്ത് വനിതകള്‍ക്ക് ലൈഗിംഗ ഉപദ്രവങ്ങള്‍ ഏല്‍ക്കുന്നത് പതിവാണെന്നും തന്റെ കരിയറിലുടനീളം വര്‍ണ്ണവിവേചനത്തിന്റെ ഇരയാണെ ന്നുമുള്ള വിചിത്ര ആരോപണമാണ് സെറീന ഉന്നയിക്കുന്നത്. അമേരിക്കന്‍ ടെന്നീസില്‍ ഏറ്റവുമധികം കിരീടങ്ങളും സമ്പത്തും നേടിയ താരങ്ങളാണ് സെറീനയും മൂത്തസഹോദരി വീനസും.
ആകെ 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സെറിന കളിക്കളത്തില്‍ വിവിധ വര്‍ണ്ണങ്ങളുള്ള വേഷങ്ങളാല്‍ എന്നും ശ്രദ്ധാകേന്ദ്രമാകാറുള്ള താരവുമാണ്. ലോകടെന്നീസിലും സെറീനയ്‌ക്ക് വന്‍ ആരാധകരാണുള്ളത്. ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ പിരങ്കോവയ്‌ക്കെതിരെ കളി ആരംഭിക്കും മുന്നേ പരിക്കുണ്ടെന്ന കാരണം പറഞ്ഞാണ് സെറീന പിന്മാറിയത്. അമേരിക്കയിൽ വർണ്ണവിവേചന പ്രശ്നങ്ങളുയർത്തി യു.എസ്.ഓപ്പൺ മത്സരത്തിനിടെ പ്രതിഷേധിച്ച പാതി ആഫ്രിക്കന്‍ നവോമി ഒസാക്കയുടെ പെരുമാറ്റം ശ്രദ്ധനേടിയപ്പോഴും സെറീന അമേരിക്കയിൽ പ്രതികരിച്ചിരുന്നില്ല.
Comments