ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഇലക്ഷൻ ഫണ്ട് വകമാറ്റിയ കേസ്സിൽ അന്വേഷണവുമായി ഇലക്ഷൻ കമ്മീഷൻ. കോൺഗ്രസ്സിന്റെ മുൻ മുഖ്യമന്ത്രി കമൽനാഥും അന്നത്തെ ഉദ്യോഗ സ്ഥരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കണ്ടെത്തൽ. മദ്ധ്യപ്രദേശ് മുഖ്യ ഇലക്ട്രൽ ഓഫീസറോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2019ലെ ലോകസഭാ ഇലക്ഷൻ സമയത്ത് സംസ്ഥാന സർക്കാർ ഇലക്ഷൻ നടത്തിപ്പിനായി വിതരണം ചെയ്ത തുക വകമാറ്റാൻ കമൽനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥരായ സുശോഭൻ ബാനർജി, സഞ്ജയ് മാനേ, അരുൺ മിശ്ര, വി.മധു കുമാർ എന്നിർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. കണക്കിൽപ്പെടാത്ത പണം സർക്കാർ സംവിധാനത്തിലൂടെ പലയിടത്തും വിതരണം ചെയ്യപ്പെട്ടതായും സൂചനയുണ്ട്. ആദായ നികുതി വകുപ്പും അന്വേഷണം നടത്തുകയാണ്.
മുൻ കോൺഗ്രസ്സ് സർക്കാറിന്റെ വൻഅഴിമതിയുടെ തുടർച്ചയാണ് തെരഞ്ഞെടുപ്പു സമയത്തും നടന്നിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു.
Comments