തിരുവനന്തപുരം : സ്വന്തം മുന്നണിയിലെ പ്രവർത്തകയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൊരിഞ്ഞ് സിപിഎം. തിരുവനന്തപുരം കല്ലറ ഡിവിഷനിൽനിന്നുളള ജില്ലാപഞ്ചായത്ത് മെമ്പറായ ബിൻഷ ബി ഷറഫാണ് സിപിഎം അക്രമത്തിന്റെ അവസാന ഇര.
ഫേസ്ബുക്കിലൂടെയാണ് ബിൻഷയ്ക്കെതിരെ സിപിഎം പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. മേഖലയിൽനിലനിൽക്കുന്നസി.പി.എം-സി.പി.ഐ പ്രാദേശിക തർക്കമാണ് പരാമർശങ്ങൾക്ക് ആധാരം. അടുത്തിടെ സിപിഎം വിട്ട് ചില പ്രാദേശിക നേതാക്കളും പ്രവർത്തകരും സിപിഐയിൽ ചേർന്നിരുന്നു. ഇതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്.
സിപിഎം അംഗവും, സിഐടിയു തൊഴിലാളിയുമായ സനു ചെൽസയാണ് ബിൻഷയ്ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആദ്യം രംഗത്ത് എത്തിയത്. ആറ് പേർ തികച്ചില്ലാത്ത പാർട്ടിക്കാരിയെ ആറായിരത്തിന് ജയിപ്പിച്ചെടുത്തു. ഇപ്പോൾ പണിയെടുത്തവർക്കിട്ട് പണിയാൻ നടക്കുന്നുവെന്നായിരുന്നു സനുവിന്റെ പോസ്റ്റ്. ഇതിന് താഴെ ബിൻഷയ്ക്കെതിരെ മോശം കമന്റുകളുമായി മറ്റ് സഖാക്കളും രംഗത്ത് എത്തി. വനിതകളായസി.പി.എംജനപ്രതിനിധികളുംഏരിയാകമ്മിറ്റിഅംഗവുംവരെപോസ്റ്റിന്ലൈക്കടിച്ചുംറിയാക്ഷനിട്ടുംപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിസ്മയയുടെമരണവുംഅതിനുപിന്നാലെയുണ്ടായജോസഫൈൻവിവാദവുംമറികടക്കുന്നതിനായി സിപിഎം സംസ്ഥാനമൊട്ടാകെ സ്ത്രീ പക്ഷ ക്യാമ്പെയ്ൻ സംഘടിപ്പിച്ച് വരികയാണ്. ഇതിനിടെയാണ് സ്ത്രീവിരുദ്ധ പരാമർശവുമായി സഖാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.
Comments