ബംഗളൂരു : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ തടവിന് ശിക്ഷിച്ച് കോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുഫ്തി മുഷ്‌റഫിനാണ് 11 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ 30,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ആറ് വർഷം മുൻപായിരുന്നു സംഭവം. 11 കാരനായ ആൺകുട്ടിയെയാണ് മുഷ്‌റഫ് പീഡിപ്പിച്ചത്. കുട്ടിയെ തുംകൂർ ജില്ലയിലെ ഹോട്ടലിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
തുംകൂരിലെ അമലാപൂരിലെ മദ്രസയിലായിരുന്നു ഇയാൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത്. ഇതേ മദ്രസയിലെ വിദ്യാർത്ഥിയായിരുന്നു 11 കാരൻ. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതിനെ തുടർന്ന് അമ്മ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് മുഷ്‌റഫിനെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377, 506 എന്നീ വകുപ്പുകളും, പോക്‌സോ കുറ്റവും ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments