ഭോപ്പാൽ: മദ്ധ്യപ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ രണ്ട് പാലങ്ങൾ ഒലിച്ചു പോയി. മദ്ധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലെ പാലങ്ങളാണ് ഒഴുകിപ്പോയത്. മണികേദ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം നദിയിലേക്ക് ശക്തമായി ഒഴുകിയെത്തിയതോടെ പാലം പൂർണമായും തകരുകയുമായിരുന്നു.
മഴ രൂക്ഷമായതിനാൽ ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്നുവിടുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. തകർന്ന രണ്ട് പാലങ്ങളും ഭോപ്പാലിനെ ഗ്വാളിയാറുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങളാണ്. 2009ലാണ് പാലം നിർമ്മിച്ചത്. ഇതേ പാലത്തിലെ തിരക്കിൽപ്പെട്ട് 2013ൽ 115 പേർ മരണപ്പെട്ടിരുന്നു. നഗരത്തിലെ ദുർഗ്ഗാ ക്ഷേത്ത്രതിൽ ദർശനത്തിന് എത്തിയവരായിരുന്നു അവർ.
അതേസമയം പേമാരിയും പ്രളയവും നാശം വിതച്ചതോടെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഹെലികോപ്ടർ മാർഗം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയുടെ പിടിയിലാണ് ഗ്വാളിയർ – ചമ്പൽ മേഖല. പെയ്തിറങ്ങിയ വെള്ളത്തിനൊപ്പം ഡാമും തുറന്നുവിട്ടതോടെ ഇരച്ചെത്തിയ വെള്ളത്തിൽ പാലം ഒലിച്ചുപോവുകയായിരുന്നു.
Scary! Bridge connecting Datia to Ratangarh temple washed away, in flood fury following release of water from Manikheda Dam. Same bridge where in 2013 stampede had killed over 115 devotees @ndtvindia @ndtv @GargiRawat @manishndtv @alok_pandey pic.twitter.com/YTWoq0gr6o
— Anurag Dwary (@Anurag_Dwary) August 3, 2021
Comments