ഷില്ലോങ്ങ്: ഓഗസ്റ്റ് പകുതിയോടെ സ്‌കൂളുകളും കോളജുകളും തുറക്കാനായേക്കുമെന്ന് മേഘാലയ വിദ്യാഭ്യാസ മന്ത്രി ലഖ്‌മെൻ റിംബൂയ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
50 ശതമാനം വിദ്യാർത്ഥികളും കൊറോണ വാക്‌സിൻ സ്വീകരിക്കാൻ അർഹരാണ്. വാക്‌സിനേഷൻ പൂർത്തീകരീച്ച് ഓഗസ്റ്റ് പകുതിയോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.
കൊറോണ വ്യാപനം നിലനിൽക്കുമ്പോഴും മറ്റു സ്ഥാപനങ്ങൾ തുറക്കാമെങ്കിൽ എന്തുകൊണ്ട് സ്‌കൂളുകൾ തുറന്നുകൂട എന്ന് അദ്ദേഹം ചോദിച്ചു. എന്നാലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാവും ക്ലാസുകൾ ആരംഭിക്കുക.
നിലവിൽ ഏകദേശം 10,000 ആളുകളാണ് മേഘാലയയിൽ പ്രതിദിനം വാക്‌സിൻ സ്വീകരിക്കുന്നത്. വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണ്ണാടകയിലും തമിഴ് നാട്ടിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുവാനുള്ള മാർഗരേഖ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മേഘാലയയും തീരുമാനമെടുക്കുന്നത്.
Comments