ലഖ്‌നൗ : വ്യാജരേഖ കേസിൽ ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടി നേതാവ് അസ്സം ഖാനും കുടുംബത്തിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അസ്സം ഖാന്റെ മകൻ അബ്ദുള്ള വ്യാജ ജനന സർട്ടിഫിക്കറ്റ്
സമർപ്പിച്ചതാണ് കേസ്.
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്ത് ഇയാൾക്ക് 25 വയസ്സ് പൂർത്തിയായിരുന്നില്ല. ഇത് മറച്ചുവെച്ച് ജനന തിയ്യതി തിരുത്തി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണ് റാംപൂർ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
അസ്സം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയും കേസിൽ പ്രതിയാണ്. നാമനിർദ്ദേശ പത്രിക സൂക്ഷമ പരിശോധന ദിവസം ഇവർ വരണാധികാരിക്കുമുന്നിൽ നേരിട്ട് ഹാജരായിരുന്നു. അതിനാലാണ് പ്രതിചേർത്തതെന്ന് സർക്കാർ അഭിഭാഷകനായ അരുൺ സക്‌സേന മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്വാർ മണ്ഡലത്തിൽ നിന്നും വിജയിച്ചെങ്കിലും വയസ്സ് തെളിയിക്കുന്നതിന് വ്യാജരേഖ ചമച്ചതിനാൽ നിയമയഭയിൽ നിന്നും അയോഗ്യനാക്കി. 2019 ഡിസംബറിൽ ഇയാൾ കുറ്റക്കാരനാണെന്ന് അലഹാബാദ് ഹൈക്കടതി വിധിച്ചതിനെ തുടർന്നായിരുന്നു നടപടി. ഈ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് സ്വന്തമാക്കി നേടിയ വിദേശയാത്രയും നടത്തിയതായി തെളിഞ്ഞു.
Comments