ന്യുഡൽഹി: ഡൽഹിയിൽ നാളെ മുതൽ സ്‌കൂളുകൾ പൂനരാരംഭിക്കും. ഡൽഹി സർക്കാറാണ് ഇക്കാര്യം പ്രഖ്യപിച്ചത്. കൊറോണ വ്യാപനം കാരണം കഴിഞ്ഞ് ഒമ്പത് മാസങ്ങളായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിട്ടിരിക്കുകെയായിരുന്നു. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഒരു ക്ലാസ് മുറിയിൽ 15 മുതൽ 20 വരെ വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കൂ. 9,10 ക്ലസ്സുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ഗ്രൂപ്പുകളായി വിഭജിച്ചാണ് ക്ലാസ്സുകൾ നടത്തുക. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഓഫ്ലൈൻ ക്ലാസുകൾ ഉണ്ടാവുകയെന്നും നിർദ്ദേശം നൽകി.
ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ)പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ കൊറോണ പ്രോട്ടോക്കോളുകളുമായും മെട്രോപോളിസിലെ സ്‌കൂളുകൾ തുറക്കാൻ സജ്ജമാണെന്ന് വിദ്യാ ബാലഭവന്റെ അക്കാദമിക് മേധാവി നിഷാന്ത് ശർമ്മ പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും മെഡിക്കൽ ടീമുമായി ഒരു കൊറോണ ഐസൊലേഷൻ റൂം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നതിന് സ്‌കൂൾ അടുത്തുള്ള ആശുപത്രികളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ വഴി വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് പതിവായി താപനില പരിശോധന നടത്തും. ഉച്ചഭക്ഷണ ഇടവേളകളിൽ ഒത്തുചേരലുകൾ ഒഴിവാക്കാൻ സ്‌കൂൾ എല്ലാ ക്ലാസ്‌റൂമുകളിലും ഉച്ചഭക്ഷണത്തിന് വ്യത്യസ്ത സമയങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments