ലക്‌നൗ : മഥുരയിലെ കൃഷ്ണ ജന്മഭൂമിയിൽ ഷാഹി മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്താണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കോടതിയ്‌ക്ക് കൈമാറി ഹിന്ദു വിശ്വാസികൾ. ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമായി കൈമാറിയത്. നിലവിൽ മഥുര സിവിൽ കോടതിയിലാണ് കേസ് പരിഗണനയിലുള്ളത്.
അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗുൾപ്പെടെ അഞ്ച് പേരാണ് തെളിവുകളുമായി കോടതിയെ സമീപിച്ചത്.നാഗം, താമര എന്നിങ്ങനെയുള്ള രൂപങ്ങളുടെയും, ശംഖിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളുമാണ് കോടതിയ്‌ക്ക് കൈമാറിയിരുന്നത്. മസ്ജിദിന്റെ നിർമ്മാണ സമയത്ത് ഭൂമിയിൽ നിന്നും ലഭിച്ച വസ്തുക്കളാണ് ഇവയെന്ന് വിശ്വാസികൾ കോടതിയെ അറിയിച്ചു. എന്നാൽ പിന്നീട് ഇതെല്ലാം നശിപ്പിച്ചിരിക്കാമെന്നും ഇവർ വ്യക്തമാക്കി.
ഷാഹി മസ്ജിദ് പൂർണമായി പൊളിച്ചു നീക്കി ഭൂമി ഹിന്ദുക്കൾക്ക് തിരികെ നൽകാനാണ് വിശ്വാസികളുടെ ആവശ്യം. ഏകദേശം 13.37 ഏക്കർ ഭൂമിയാണ് മസ്ജിദ് കമ്മിറ്റി കൈവശപ്പെടുത്തിയിരിക്കുന്നത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Comments