ചെന്നൈ : തമിഴ്‌നാട്ടിലെ ക്ഷേത്രത്തിന് സമീപം ക്രിസ്ത്യൻ മിഷണറിമാർ മൃതദേഹം അടക്കം ചെയ്തതായി പരാതി. ഹിന്ദു സംഘടന നൽകിയ പരാതിയിൽ 13 പേർക്കെതിരെ പോലീസ് കേസ് എടുത്തു. വില്ലുപുരം ഗ്രാമത്തിലാണ് സംഭവം.
800 വർഷം പഴക്കം ചെന്ന ജിഞ്ചി കോട്ടയിൽ നിത്യപൂജയില്ലാതെ കിടക്കുന്ന ക്ഷേത്രത്തിന് സമീപാണ് മൃതദേഹം മറവ് ചെയ്തത്. ഇതിന് പുറമേ ക്ഷേത്രത്തിന്റെ കൽഭിത്തികളിൽ കുരിശും വരച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും കയ്യടക്കാനുള്ള നീക്കമാണ് ഇതെന്നാണ് കണക്കാക്കുന്നത്. ചെന്നൈ സ്വദേശികളായ ഷദ്രജ്, എലിസ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് സംഘടനയുടെ പരാതിയിൽ പറയുന്നു.
വില്ലുപുരം ഗ്രാമത്തിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് ജിഞ്ചി കോട്ട. മുഗുളൻമാരുടെ കയ്യിൽ നിന്നും മറാത്തകൾ ആണ് ഈ സ്ഥലം ആദ്യം പിടിച്ചടക്കിയത്. പിന്നീട് ഇവരുടെ കയ്യിൽ നിന്നും ഔറംഗസേബിന്റെ പടയാളികൾ ഈ സ്ഥലം പിടിച്ചെടുക്കുകയായിരുന്നു. മധുര നായക സാമ്രാജ്യകാലത്താണ് കോട്ടയ്‌ക്കുള്ളിൽ ക്ഷേത്രം നിർമ്മിച്ചത്.
ആദ്യം പൂജയും ആരാധനയും ഉണ്ടായിരുന്നുവെങ്കിലും ക്രമേണ ഇതെല്ലാം നിലയ്‌ക്കുകയായിരുന്നു. ഏറെ ചരിത്ര പ്രാധാന്യം ഉണ്ടായിട്ടും സർക്കാരുകൾ ജിഞ്ചി കോട്ട സംരക്ഷിക്കുന്നതിനായി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് നിരവധി തവണ ഹിന്ദു സംഘടനകൾ പ്രാദേശിക ഭരണകൂടത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മിഷണറിമരുടെ ക്ഷേത്രം കയ്യടക്കാനുള്ള നീക്കം.
Comments