ശ്രീനഗർ : രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം താനുമുണ്ടാകുമെന്ന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്ച രാത്രി അദ്ദേഹം സിആർപിഎഫ് ജവാന്മാർക്കൊപ്പം ചിലവഴിക്കും. ഇതിനായി അമിത് ഷാ പുൽവാമയിലെ ലെത്‌പോര സിആർപിഎഫ് ക്യാമ്പിലെത്തി.
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്ന അമിത് ഷാ സൈനികരുമായി സംവദിക്കും. ശേഷം സൈനികർക്കൊപ്പമിരുന്ന് അത്താഴവും കഴിക്കും. സൈനികരുമായി സംവദിക്കും. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയത്. സന്ദർശനം പൂർത്തിയാകുന്ന തിങ്കളാഴ്ച വൈകീട്ടോടെ മടങ്ങനായാരിന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ പിന്നീട് സൈനിക ക്യാമ്പിൽ തങ്ങാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2019 ൽ ലെത്പാരയിലാണ് സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം നടന്നത്.
അമിതാധികാരം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരിൽ എത്തുന്നത്. ശനിയാഴ്ച കശ്മീരിൽ എത്തിയ അദ്ദേഹം സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹം വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കുകയും, വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ജമ്മു കശ്മീർ ജനതയ്‌ക്ക് വലിയ ആത്മവിശ്വാസവും ധൈര്യവുമാണ് അമിത് ഷായുടെ സന്ദർശനം നൽകുന്നത്.
Comments