ശൂന്യാകാശത്ത് പോലും ജീവിക്കാൻ കഴിയുന്ന ജീവി, വെള്ളത്തിൽ മരവിച്ച അവസ്ഥയിൽ ജീവിക്കാനും ഉറുമ്പുകളെ പോലെ നടക്കാനും സാധിക്കും. ഭൂമിയിലെ ഏറ്റവുമധികം അതിജീവന ശേഷിയുള്ള ഈ ജീവിയെ എന്നാൽ മൈക്രോസ്‌കോപിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ടാർഡിഗ്രേഡുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മജീവികൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്.
ഗുജറാത്തിലെ വഡോദര നഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റ് റെസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ഉപയോഗ ശൂന്യമായ വിമാനഭാഗങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റാണിത്. ഒരേസമയം 102 പേർക്ക് ഈ വിമാനഭക്ഷണശാലയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം.
ഏകദേശം രണ്ട് കോടിയോളമാണ് ഈ റെസ്റ്ററന്റിനുവേണ്ടി ചെലവായത്. യഥാർത്ഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ വിമാനഭക്ഷണ ശാലയിലെ ജീവനക്കാരുടെ വസ്ത്രധാരണവും വ്യത്യസ്ഥമാണ്. ഹോട്ടലുകളിലെ പോലെയുള്ള യൂണിഫോമല്ല ഇവർക്കുള്ളത്. എയർഹോസ്റ്റസിന് സമാനമായ വസ്ത്രമാണ് ഇവർക്കുള്ളത്.
ലോകത്തിലെ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒൻപതാമത്തെ ഹോട്ടലാണിത്. ബംഗളൂരുവിലെ ഒരു വിമാനകമ്പനിയിൽ നിന്നും 1.40 കോടി രൂപയ്‌ക്ക് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്. വിമാനത്തിന്റെ ഓരോ ഭാഗങ്ങളും വഡോദരയിൽ എത്തിച്ച് ഹോട്ടൽ രൂപത്തിലാക്കുകയായിരുന്നു. ഒക്ടോബർ 25നാണ് ഈ ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.
എയർപോർട്ടിൽ എത്തിയ ഒരാൾ വിമാനത്തിൽ കയറുന്നത് പോലെ, ഈ റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന എല്ലാ ആളുകൾക്കും ഫ്‌ലൈറ്റ് ടിക്കറ്റിന് സമാനമായ ഒരു ബോർഡിംഗ് പാസും നൽകുന്നുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന റെസ്റ്ററെന്റിൽ പലവിധ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്‌സിക്കൻ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.
കാലുകലുടെ ഉപയോഗത്തിൽ ഉറുമ്പുകളുമായി സാമ്യമുള്ളതിനാൽ ടാർഡിഗ്രേഡുകൾക്ക് ഇവയുമായി പൂർവ്വിക ജനിതക ബന്ധമുണ്ടോയെന്ന് ഗവേഷകർ സംശയിക്കുന്നു. എന്നാൽ പരിണാമം സംഭവിച്ച് ചെറുപ്രാണികളുമായി വേർപിരിഞ്ഞവയാണോ ഇത് എന്ന് ശാസ്ത്രലോകത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
Comments