ശ്രീനഗർ : ജമ്മു കശ്മീരിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ഹിന്ദി സിനിമ ‘ദി കശ്മീർ ഫയൽസ്’ അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യും. സിനിമയിലെ പ്രഥാന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് നടൻ അനുപം ഖേർ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം റിപ്ലബ്ലിക് ദിനത്തിലാണ് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുക. ജമ്മു കശ്മീരിൽ നടന്ന കൊടും ക്രൂരതയെക്കുറിച്ച് ലോകം അറിയാൻ കശ്മീരിലെ ഹിന്ദുക്കൾ 31 വർഷങ്ങൾ കാത്തിരുന്നതായി അനുപം ഖേർ ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്വതന്ത്ര്യ ഇന്ത്യയിലെ കൊടുംക്രൂരത പുറത്തുവരാതിരിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. എന്നാൽ ഇപ്പോഴിതാ കശ്മീരിലെ വംശഹത്യയുടെ നടുക്കുന്ന കഥ ലോകത്തിന് മുൻപിൽ എത്തുന്നു. ദി കശ്മീർ ഫൈൽസ് 2022 ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യും. ഈ കഥ ലോകത്തെ അറിയിക്കാൻ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവേക് രഞ്ജൻ അഗ്നിഹോത്രി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. അനുപം ഖേറിന് പുറമേ നടൻ മിഥുൻ ചക്രബർത്തിയും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പല്ലവി ജോഷി, ദർശൻ കുമാർ എന്നിവരും സിനിമയിൽ ഉണ്ട്.
അതേസമയം റിലീസിന് മുൻപായി ചിത്രം നവംബർ 26 ന് അമേരിക്കയിൽ പ്രീ റിലീസ് ചെയ്യാനാണ് ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുടെ തീരുമാനം. നവംബർ 26 ന് തുടങ്ങുന്ന പ്രീ റിലീസ് ജനുവരി ആറുവരെ നീളും.
Comments