ഇന്ത്യയുടെ ഇസ്ലാമിക വൽക്കരണം ലക്‌ഷ്യം വെച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ അണിയറയിൽ തകൃതിയായ പ്രവർത്തനം നടത്തുന്നതിന്റെ വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ ഇസ്ലാമിക വൽക്കരണം ലക്‌ഷ്യം വെച്ച് തീവ്ര ഇസ്ലാമിക സംഘടനകൾ അണിയറയിൽ നടത്തുന്ന പ്രവർത്തനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത് . സിവിൽ സർവീസ് മേഖലയിൽ അടക്കം തന്ത്രപ്രധാന മേഖലയിൽ തങ്ങളുടെ ആൾക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായാണത്രെ ഉന്നത സർവ്വകലാശാലകൾ ഇവർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി വർഷങ്ങളായി ജമാഅത്തെ ഇസ്ലാമി കേന്ദ്ര സർവകലാശാലകളിലേക്ക് തീവ്ര ഇസ്ലാമിക വാദികളായ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് രഹസ്യറിപ്പോർട്ടുകൾ. വിവിധ ഇസ്ലാമിക സംഘടനകളിലേക്ക് ചേക്കേറിയ മുൻ സിമി പ്രവർത്തകർ ആണ് വിദ്യാർത്ഥി റിക്രൂട്മെന്റിന്റെ ബുദ്ധി കേന്ദ്രങ്ങൾ എന്നും വിവരമുണ്ട് .
കോഴിക്കോട് ചേവായൂരിൽ, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന CIGI ( Centre for Information and Guidance India) എന്ന സ്ഥാപനം ഇത്തരം ലക്‌ഷ്യം വെച്ചുള്ളതാണെന്ന് സി പി എം നേതാവ് എളമരം കരീം മുൻപ് അഭിപ്രായപ്പെട്ടിരുന്നു . സിവിൽ സർവീസ് മേഖലയിൽ പരമാവധി മുസ്ലിങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് ജമാ അത്തെ ഇസ്ലാമി,ഇവിടെ പരിശീലനം നല്കുന്നതെന്നായിരുന്നു ആരോപണം
ജെ എൻ യു , ഡൽഹി യൂണിവേഴ്സിറ്റി , ജിപ്മെർ , ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടാണ് ജമാ അത്തെ ഇസ്ലാമി വിദ്യാർത്ഥി വിഭാഗമായ എസ്ഐ ഒ ,ഫ്രറ്റേർണിട്ടി തുടങ്ങിയവ പ്രവർത്തിക്കുന്നത് . ജമാ അത്തെ ഇസ്ലാമി, പോപുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര വാദ സംഘടനകൾക്ക് പിന്നാലെ മുസ്ലിംലീഗും സമാന പ്രവർത്തങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം നഗര സഭയുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന ‘മിഷൻ 1000 ‘നു പിന്നിലും ഇത്തരത്തിലുള്ള സംഘടിത നീക്കം ആണെന്നാണ് സൂചന . അഞ്ചു വർഷത്തിനുള്ളിൽ 1000 വിദ്യർത്ഥികളെ ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളിൽ എത്തിക്കുക എന്നതാണ് പദ്ധതി. തിരഞ്ഞെടുത്ത 38 വിദ്യാർത്ഥികളിൽ 30 ലധികം പേർക്കും ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചതായി നഗരസഭ അവകാശപ്പെടുന്നുണ്ട്. മതേതര മുഖം നൽകിയാണ് പദ്ധതിയെങ്കിലും ജമാ -അത്തെ ഇസ്ലാമി അജണ്ട തന്നെയാണ് ലീഗ് നേതാക്കൾക്കും ഉള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം,നൽകിയ പ്രധാനി കൂടിയായ നഗരസഭാ ചെയർമാൻ മുജീബ് കാടേരിയാണ് മിഷൻ 1000 ത്തിന് ചുക്കാൻ പിടിക്കുന്നത്. സിഎഎ സമരവുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകാനും മുജീബ് മുൻപന്തിയിലുണ്ട്.
മുസ്ലിം ലീഗിലെ തീവ്രനിലപാടുകാരനായ ഇ ടി മുഹമ്മദ് ബഷീറിന്റെ സഹോദരീപുത്രൻ കൂടിയാണ് ഇദ്ദേഹം .
സിഎഎ വിരുദ്ധ സമരത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയ വിദ്യാർത്ഥികളിൽ മിക്കവരും കേരളത്തിൽ നിന്നുള്ളവരായിരുന്നു.
മറ്റ് കേന്ദ്ര സർവ്വകലാശാലകളിൽ നടന്ന സമരങ്ങൾക്ക് പിന്നിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല .ഒടുവിൽ നടന്ന കർഷക സമരത്തിന് പിന്നിലും കേരളത്തിൽ നിന്നുമെത്തിയ മുസ്ലിം വിദ്യർത്ഥികളുടെ സാന്നിധ്യം ഉണ്ടായിരുന്നു . കേന്ദ്ര സർക്കാർ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമ്പോൽ ഡൽഹി ശക്തമായ സമര വേദി ആക്കാൻ കൂടിയാണ് തിരക്കിട്ട വിദ്യർത്ഥി -റിക്രൂട്ട്മെന്റുകൾ എന്ന സംശയം ഉയരുന്നുണ്ട് .
കേരളത്തിൽ മറ്റൊരു നഗരസഭയും കേന്ദ്ര സർവ്വകലാശാലകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട് ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മലപ്പുറം നഗരസഭയുടെ മിഷൻ 1000 സംശയത്തിന്റെ നിഴലിൽ ആവുന്നത് .കേന്ദ്ര സർവ്വ കലാശകളിലേക്ക് കേരളത്തിൽ നിന്നും സമീപ കാലത്തുണ്ടായ ഒഴുക്ക് രഹസ്യാനേഷണ ഏജൻസികളുടെയും നിരീക്ഷണത്തിൽ ആണ് .
പോണ്ടിച്ചേരി സർവകലാശാലയിൽ മാത്രം ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾ എത്തിയതായി വിവരമുണ്ട് . മലപ്പുറത്തു നിന്ന് ഒരേ വിഭാഗത്തിൽപ്പെട്ട കൂടുതൽ വിദ്യാർത്ഥികൾ പോണ്ടിച്ചേരി സർവ്വകലാശാല പ്രവേശന പരീക്ഷ വിജയിക്കുന്നതിൽ അസ്വാഭാവികതയുള്ളതായി ഈ മേഖലയിൽ പഠനം നടത്തുന്ന വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. വിവിധ പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ മലപ്പുറം ജില്ലയിൽ ചോരുന്നതായുള്ള ആരോപണങ്ങൾ മുൻപ് ഉയർന്നിട്ടുണ്ട്. കേരളത്തിലെ മെഡിക്കൽ കോളേജുകൾ അടക്കമുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ഇസ്ലാമികവൽക്കരണത്തിന്റെ അപകടകരമായ പാതയിലാണെന്നതിന്റെ നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.’സിവിൽ സർവീസ്-പ്രൊഫഷണൽ മേഖലകളിലേക്കു പരമാവധി മുസ്ലിം വിദ്യർത്ഥികൾ’ എന്ന പ്രചാരണവുമായി പോപുലർ ഫ്രണ്ട് രംഗത്തെത്തിയതോടെയാണ് പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തേക്കുള്ള തീവ്ര വിഭാഗക്കാരായ വിദ്യാർത്ഥികളുടെ ഒഴുക്ക് ശക്തി പ്രാപിച്ചതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
MSM സംഘടിപ്പിക്കുന്ന പ്രൊഫ്-കോൺ (PROF-CON)ഇത്തരത്തിൽ പെട്ട ഒന്നാണ് .മെഡിക്കൽ മേഖല,മാദ്ധ്യമ മേഖല,സിവിൽ സർവീസ് എന്നിങ്ങനെ വ്യക്തമായ ‘ആക്ഷൻ പ്ലാനുകൾ’ഇവർക്ക് ഉണ്ടത്രെ. കേരളം തങ്ങളുടെ അജണ്ടയ്‌ക്ക് പാകപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്ര സർവ്വകലാശാലകൾ ലക്‌ഷ്യം വെച്ചുള്ള ഇസ്ലാമിക സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കുന്നത് എന്നാണ് സൂചന. കേരളത്തിലെ ചില കോളേജുകളിൽ നിന്നും വിദ്യാർത്ഥികൾ ടിസി വാങ്ങി ഡൽഹി പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതെ സമയം വിദ്യർത്ഥികളുടെ ഡൽഹി പിടുത്തതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നു കണ്ടെത്തിയതോടെ കേന്ദ്ര രഹസ്യാനേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് വിവരം ശേഖരിക്കുന്നതായും സൂചനയുണ്ട് .
Comments