ലക്‌നൗ:ഉത്തർപ്രദേശിനെ ഇന്ത്യയുടെ പുരോഗതിയുടെ പ്രാഥമിക നീക്കമെന്ന് വിശേഷിപ്പിച്ച് നീതി ആയോഗ് തലവൻ അമിതാഭ് കാന്ത്.കഴിഞ്ഞ അഞ്ചു വർഷമായി ക്രമസമാധാനം,ജീവിത സൗകര്യം,ബിസിനസ് ചെയ്യാനുള്ള സൗകര്യം,വികസനം എന്നിവയിൽ യുപി അവിശ്വസനീയമായ പുരോഗതി രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലെ സർക്കാരിന്റെ സത്യസന്ധതയും കഠിന പ്രയത്‌നവും കാരണവുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി ആയോഗ് സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ വിശകലനം നടത്തിയതിൽ ഏറ്റവും വളർച്ച പ്രാപിച്ചത് ക്രമസമാധാനപരിപാലനത്തിലാണെന്ന് കണ്ടത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്-അഞ്ച് വർഷങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ വളരെ ആസൂത്രിതമായി മഫിയകളെയും കുറ്റവാളികളെയും തകർക്കുകയും വികസനം സാധ്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ എക്‌സ്പ്രസ് വേ ശൃംഖലയുടെ 28 ശതമാനം യുപിയിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകി ഇതിലൂടെ വൻ മുന്നേറ്റത്തിന് കാരണമൊയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിൽ യുപിക്ക് വലിയ പങ്കുവഹിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് യുപിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments