ന്യൂഡൽഹി: രണ്ടാം ലോക മഹായുദ്ധ സമയത്ത് കാണാതായ അമേരിക്കൻ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൽ ഹിമാലയൻ മലനിരകളിൽ നിന്നും കണ്ടെത്തി. 77 വർഷങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ. 1945ൽ ചൈനയിലെ കുൻമിംഗിൽ നിന്നും പുറപ്പെട്ട സി-46 ട്രാൻ സ്‌പോർട്ട് എയർക്രാഫ്റ്റ് വിമാനമാണിത്. 13 യാത്രക്കാരാണ് അന്ന് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.
അരുണാചൽ പ്രദേശിൽ വെച്ചാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തകർന്നതെന്നായിരുന്നു സൂചന. എന്നാൽ അതിന് ശേഷം ആരും ഈ വിമാനത്തെ കുറിച്ചോ വിമാനത്തിലെ യാത്രികരെക്കുറിച്ചോ കേട്ടിട്ടില്ല. അന്ന് വിമാനത്തിൽ യാത്രചെയ്ത ഒരാളുടെ മകന്റെ ആവശ്യപ്രകാരമാണ് വിമാനത്തെ തേടി അന്വേഷണം ആരംഭിച്ചത്.
യുഎസിലെ ക്ലേട്ടൺ കുഹ്‌ലെസ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടർന്ന് വർഷങ്ങൾക്ക് ശേഷം മഞ്ഞ് മൂടിയ ഒരു പർവ്വതത്തിന്റെ മുകളിൽ നിന്നും ഇവർക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കിട്ടി. യന്ത്രഭാഗങ്ങളിലെ നമ്പർ പരിശോധിച്ചാണ് ഇവർ വിമാനം തിരിച്ചറിഞ്ഞത്. അന്ന് വിമാനത്തിലുണ്ടായിരുന്ന ആരേയും ഇതുവരേയും കണ്ടെത്തിയിട്ടില്ല.
Comments