കൊച്ചി : സിപിഎം പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വൈകീട്ട് 5.30 യ്‌ക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം. അട്ടിമറിയ്‌ക്കുമെന്ന ഭീതിയുള്ളകിനാൽ പോസ്റ്റ്‌മോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയാൽ മതിയെന്ന് ദീപുവിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമായിരുന്നു മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയത്. ദീപുവിന്റെ മൃതദേഹം ട്വന്റി ട്വന്റി നഗറിൽ ആദ്യം പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും വിലാപ യാത്രയായി വീട്ടിലേക്ക് കൊണ്ടുപോകുക. ദീപുവിനെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് ട്വന്റി ട്വന്റി നഗറിലും ദീപുവിന്റെ വീട്ടിലും എത്തിയിരിക്കുന്നത്.
ട്വന്റി ട്വന്റി നഗറിൽ ്മൃതദേഹം ഒരു മണിക്കൂർ പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ടുപോകുക. മരണ ശേഷം നടത്തിയ പരിശോധനയിൽ ദീപുവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊറോണ പ്രോട്ടോകോൾ പാലിച്ചാകും പൊതുദർശനവും സംസ്‌കാര ചടങ്ങുകളും നടത്തുക. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊതുദർശനം നടക്കുന്ന സ്ഥലത്തും, മൃതദേഹം കൊണ്ടുവരുന്ന വഴിയിലുമെല്ലാം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Comments